'കെ റെയിലിന് അനുമതിയും കേന്ദ്ര വിഹിതവും വേണം'; പ്രധാന മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

 'കെ റെയിലിന് അനുമതിയും കേന്ദ്ര വിഹിതവും വേണം'; പ്രധാന മന്ത്രിയുമായി  മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കെ റെയിലിന് അനുമതിയും കേന്ദ്ര വിഹിതവും ആവശ്യപ്പെട്ടാണ്് പിണറായി വിജയന്‍ മോഡിയെ കണ്ടത്.

പാര്‍ലമെന്റ് ഹൗസിലെ പ്രധാന മന്ത്രിയുടെ ഓഫീസില്‍ പതിനൊന്നിനായിരുന്നു കൂടിക്കാഴ്ച. ഇരുവരും 20 മിനിറ്റോളം ചര്‍ച്ച നടത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി.പി ജോയിയും ജോണ്‍ ബ്രിട്ടാസ് എംപിയും ഉണ്ടായിരുന്നു. സില്‍വര്‍ ലൈനിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാവുന്നതും സാമ്പത്തിക വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും വഴിയൊരുക്കുന്നതുമായ പദ്ധതിക്ക് പ്രധാന മന്ത്രി ഇടപെട്ട് അനുമതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നാണ് സൂചന. ഓഹരിയുടമകള്‍ക്ക് 13.55 ശതമാനം ലാഭ വിഹിതം ലഭിക്കുന്നതിനാല്‍ ലാഭകരമായ പദ്ധതിയാണെന്നും ധരിപ്പിച്ചു.

പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വൈകുന്നേരെ നാലിന് മാധ്യമങ്ങളെ കാണുമ്പോള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.

കെ റെയിലിനെതിരായ സമരം ശക്തമാകുമ്പോള്‍ കേന്ദ്രാനുമതി വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിയെ കണ്ടത്. കേരളത്തില്‍ വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ സമരം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. പ്രധാന മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായി പാര്‍ലമെന്റിലേക്ക് യുഎഡിഎഫ് എംപിമാര്‍ നടത്തിയ മാര്‍ച്ച് ഡല്‍ഹി പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.