എം.ഡി.എം.എയ്ക്ക് വിളിപ്പേര് 'എം'; പെണ്‍കുട്ടികളെ മറയാക്കി പ്രമുഖ കോളേജുകളില്‍ മയക്കു മരുന്ന് വില്‍പന

എം.ഡി.എം.എയ്ക്ക് വിളിപ്പേര് 'എം'; പെണ്‍കുട്ടികളെ മറയാക്കി പ്രമുഖ കോളേജുകളില്‍ മയക്കു മരുന്ന് വില്‍പന

കൊച്ചി: എം.ഡി.എം.എയുമായി ഇടപ്പള്ളിയില്‍ പിടിയിലായ വിദ്യാര്‍ത്ഥി സംഘം പെണ്‍കുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളില്‍ മയക്കു മരുന്ന് എത്തിച്ചിരുന്നതായി പൊലീസ്. തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശേരി എച്ച്.എം.ടി കോളനി സ്വദേശി അജി സാല്‍ (20), മൂലംപിള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ തിരുവമ്പാടി സ്വദേശി എബിന്‍ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചില്‍ സാബു (25), കളമശേരി മൂലേപ്പാടം നഗറില്‍ വിഷ്ണു എസ്.വാര്യര്‍ (20) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്പന നടത്തുന്നതിനായി വന്‍തോതില്‍ സിന്തറ്റിക്ക് മയക്കു മരുന്നുകളും കഞ്ചാവും ആഡംബര വാഹനങ്ങളില്‍ കടത്തിക്കൊണ്ടു വരുന്നതായുള്ള വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി സംഘം കുടുങ്ങിയത്.

ഇടപ്പള്ളി വി.പി മരയ്ക്കാര്‍ റോഡിലെ ഹരിത നഗറിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. 8.3 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സച്ചിനാണ് ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ക്ലാസില്‍ കയറാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഡംബര മുറികള്‍ വാടകയ്ക്കെടുത്താണ് മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്.

യുവാക്കള്‍ക്കിടയില്‍ എം എന്ന പേരില്‍ അറിയപ്പെടുന്ന എം.ഡി.എം.ഡിയാണ് കൂടുതലായി കച്ചവടം ചെയ്തിരുന്നത്. ബെംഗ്‌ളൂരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന മയക്കു മരുന്ന് ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു.

ലഹരി ഉപയോഗിക്കുന്നതിനായി ഇടപാടുകാര്‍ക്ക് മുറി എടുത്തു നല്‍കുന്നത് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.