കൊലപാതക കേസില്‍ സിദ്ദുവിന് തടവ് ശിക്ഷ; കോണ്‍ഗ്രസ് നേതാവിനെ ശിക്ഷിച്ചത് 34 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍

കൊലപാതക കേസില്‍ സിദ്ദുവിന് തടവ് ശിക്ഷ; കോണ്‍ഗ്രസ് നേതാവിനെ ശിക്ഷിച്ചത് 34 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍

ന്യൂഡല്‍ഹി: കൊലപാതക കേസില്‍ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദുവിന് തടവ് ശിക്ഷ. 34 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സിദ്ദുവിന് സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. റോഡിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

1988 ഡിസംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡിലെ തര്‍ക്കത്തിനിടെ പട്യാല സ്വദേശിയായ ഗുര്‍നാം സിങ് എന്നയാളുടെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തില്‍ കലാശിച്ചത് എന്നുമാണ് കേസ്. നേരത്തെ ഈ കേസില്‍ സിദ്ദുവിനെ മൂന്നു വര്‍ഷത്തെ തടവ് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു.

ഈ വിധി ചോദ്യം ചെയ്താണ് സിദ്ദു സുപ്രീം കോടതിയിലെത്തിയത്. സിദ്ദുവിന് അനുകൂല വിധി നേടാനായെങ്കിലും കൊല്ലപ്പെട്ട ഗുര്‍നാം സിങിന്റെ ബന്ധുക്കള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലാണ് ഒരു വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചത്. നേരത്തെ ഇതേ കേസില്‍ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി സുപ്രീം കോടതി തീര്‍പ്പാക്കിയിരുന്നു. സിദ്ദുവിനോട് കോടതിയില്‍ കീഴടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.