വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് കൈമാറിയ സൈജു കുറുപ്പിനെ ചോദ്യം ചെയ്തു; കേസ് വരും മുമ്പായിരുന്നു സംഭവമെന്ന് നടന്റെ വെളിപ്പെടുത്തല്‍

വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് കൈമാറിയ സൈജു കുറുപ്പിനെ ചോദ്യം ചെയ്തു; കേസ് വരും മുമ്പായിരുന്നു സംഭവമെന്ന് നടന്റെ വെളിപ്പെടുത്തല്‍

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡനകേസില്‍ വഴിത്തിരിവ്. നടന്‍ സൈജു കുറുപ്പിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു. വിജയ് ബാബുവിന് ധനസഹായം നല്‍കിയെന്ന സംശയത്തിലാണ് പോലീസ് താരത്തെ ചോദ്യം ചെയ്തത്. ദുബായില്‍ ഒളിവില്‍ കഴിയുകയായിരുന്ന വിജയ് ബാബുവിന് സൈജു ക്രെഡിറ്റ് കാര്‍ഡ് നല്‍കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അതേസമയം വിഷയത്തില്‍ വിശദീകരണവുമായി താരം രംഗത്തെത്തി. 'താന്‍ ദുബായിലേക്ക് പോയപ്പോള്‍ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് കൊടുക്കണമെന്ന് കുടുംബം അറിയിച്ചു. വിജയ് ബാബുവിന്റെ ഭാര്യയാണ് ക്രെഡിറ്റ് കാര്‍ഡ് തന്നു വിട്ടത്. വിജയ് ബാബുവിന് എതിരെ കേസ് വരും മുമ്പാണ് ഇതെന്ന് സൈജു കുറുപ്പ് പറഞ്ഞു.

ബലാത്സംഗ പരാതി താന്‍ അറിഞ്ഞിരുന്നില്ല എന്നും കാര്‍ഡ് കൊടുത്തതിനു ശേഷമാണ് കേസ് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത് എന്നും സൈജു പറഞ്ഞു. യാത്രാ രേഖകളും സൈജു കുറുപ്പ് പൊലീസിനെ കാണിച്ചിട്ടുണ്ട്. ഇതും നടന് അനുകൂലമാകും. സൈജു കുറുപ്പ് കേസില്‍ ഒളിവിലാണെന്ന് അറിഞ്ഞുകൊണ്ടു സഹായിച്ചതാണോയെന്നാണു പൊലീസ് പരിശോധിക്കുന്നത്.

അറിഞ്ഞു കൊണ്ടാണു സൈജു കുറുപ്പ് വിജയ് ബാബുവിനെ സഹായിച്ചതെങ്കില്‍ ഇവരെയും പ്രതി ചേര്‍ക്കാനായിരുന്നു ആലോചന. വിജയ് ബാബുവിന്റെ ഭാര്യ കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനില്‍ എത്തിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ നടന്‍ നെടുമ്പാശേരി വഴി ദുബായില്‍ എത്തി കൈമാറിയെന്നാണു പൊലീസ് കണ്ടെത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.