മീന്‍ കച്ചവടക്കാരന്‍ മജീദ് പിന്നീട് മനുഷ്യക്കടത്തുകാരനായി: സമ്പാദിച്ചത് ലക്ഷങ്ങള്‍; കോഴിക്കോട് സ്വദേശിക്കായി അന്വേഷണം ഊര്‍ജിതം

മീന്‍ കച്ചവടക്കാരന്‍ മജീദ് പിന്നീട് മനുഷ്യക്കടത്തുകാരനായി: സമ്പാദിച്ചത് ലക്ഷങ്ങള്‍; കോഴിക്കോട് സ്വദേശിക്കായി അന്വേഷണം ഊര്‍ജിതം

കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ഉടന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. 52 കാരനായ മജീദിനായി ലുക്ക്ഔട്ട് നോട്ടീസ് നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.

കസ്റ്റഡി കാലാവധി തിര്‍ന്നതിനാല്‍ രണ്ടാം പ്രതി പത്തനംതിട്ട സ്വദേശി അജുമോനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മജീദിനെ നാട്ടിലെത്തിക്കുന്ന മുറയ്ക്ക് അജിമോനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

മനുഷ്യക്കടത്തിന് പിന്നില്‍ മജീദ് മാത്രമാണെന്നാണ് അജുമോന്റെ മൊഴി. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മജീദിന് തുടക്കത്തില്‍ നാട്ടില്‍ മീന്‍ കച്ചവടമായിരുന്നു. പിന്നീടാണ് കുവൈത്തിലേക്ക് പോയത്. വര്‍ഷങ്ങളായി കുവൈത്തിലാണ്.

ഇവിടെ ഒരു അംഗീകൃത റിക്രൂട്ട്മെന്റ് സ്ഥാപനത്തില്‍ ജീവനക്കാരനാണെന്നും മൂന്ന് ആഴ്ചമുമ്പ് നാട്ടില്‍ വന്ന് മടങ്ങിയെന്നുമാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. മനുഷ്യക്കടത്ത് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും മുമ്പ് കണ്ണൂര്‍ വിമാനത്താവളം വഴി കടന്നെന്നാണ് പൊലീസ് പറയുന്നത്.

ഓരോ യുവതിയെയും കുവൈത്തില്‍ എത്തിക്കുമ്പോള്‍ മജീദിന് ഒരു ലക്ഷം രൂപ വീതം കമ്മിഷന്‍ കിട്ടിയിരുന്നു. മജീദിനെ സഹായിച്ച കോഴിക്കോട് സ്വദേശിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തട്ടിപ്പിനിരയായ ഒരു മലയാളി യുവതിയുടെ മൊഴികൂടി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.