ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഫോട്ടോകള്‍ മാലിന്യം നീക്കുന്ന വണ്ടിയില്‍ കൊണ്ടുപോയ ശുചീകരണ തൊഴിലാളിയുടെ ജോലി നഷ്ടമായി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.
മാലിന്യ വണ്ടിയില്‍ മോഡിയുടെയും യോഗിയുടെയും ഫോട്ടോകളുമായി നീങ്ങുന്ന തൊഴിലാളിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. ചിലയാളുകള്‍ ഫോട്ടോകള്‍ ഉന്തുവണ്ടിയില്‍ നിന്നെടുത്തുമാറ്റുകയും തൊഴിലാളിയെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
തൊഴിലാളിയുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയുണ്ടായി എന്ന് കണ്ടെത്തിയ മഥുര ഭരണകൂടം ശുചീകരണ ജോലിയില്‍ അയാളെ നിന്ന് പിരിച്ച് വിടുകയായിരുന്നു. വിഷയത്തില്‍ കടുത്ത അനാസ്ഥയുണ്ടായെന്നും അതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നും മഥുര മുനിസിപ്പല്‍ കോര്‍പറേഷന്‍ അഡിഷണല്‍ കമ്മിഷണര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26