കാണാമറയത്ത് കുരുന്നുകൾ; ലോക്ക്ഡൗണിൽ രാജ്യത്ത് തട്ടിക്കൊണ്ടു പോയത് 250 കുട്ടികളെ: കൂടുതൽ യുപിയിൽ

കാണാമറയത്ത് കുരുന്നുകൾ;  ലോക്ക്ഡൗണിൽ രാജ്യത്ത് തട്ടിക്കൊണ്ടു പോയത് 250 കുട്ടികളെ: കൂടുതൽ യുപിയിൽ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ 250 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 190 കുട്ടികളും ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രാജ്യസഭയിൽ പറഞ്ഞു.

2022 ജൂണ്‍ അവസാനം വരെ 78 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. അതില്‍ 64 പേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. അതേസമയം ലോക്ക്ഡൗണ്‍ കാലയളവില്‍ ബാലവേല, ശൈശവ വിവാഹം എന്നിവയൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ബീഹാറില്‍ 13 കുട്ടികളെയും ഹരിയാനയില്‍ 16 കുട്ടികളെയും തട്ടിക്കൊണ്ടുപോയി. രാജസ്ഥാന്‍ (7), ഡല്‍ഹി, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അഞ്ച് കേസുകളും മഹാരാഷ്ട്രയിലും പശ്ചിമബംഗാളുലും മൂന്നുവീതം പേരെയും തമിഴ്‌നാട്ടില്‍ രണ്ടുപേരെയും ആന്ധ്രാപ്രദേശ്, ഒറീസ ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും വീതം തട്ടിക്കൊണ്ടുപോയതായാണ് കണക്കുകള്‍.

നിലവില്‍ രാജ്യത്ത് 603 ജില്ലകളിലും 138 റെയില്‍വേ സ്‌റ്റേഷനുകളിലും ചൈല്‍ഡ് ലൈന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നിരവധി പദ്ധതികള്‍ നടത്തുന്നതായും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.