ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകര വിരുദ്ധ ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകര വിരുദ്ധ ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബര്‍ 29നാണ് യോഗം ചേരുക. ഡല്‍ഹിയിലും മുംബൈയിലും ആയിട്ടായിരിക്കും യോഗം നടക്കുക. അമേരിക്കയും ചൈനയും അടക്കം 15 രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

അന്താരാഷ്ട്ര തലത്തില്‍ ഭീകര വിരുദ്ധ നയം രൂപീകരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാ അംഗമല്ലാത്ത ഇന്ത്യയുടെ രണ്ട് വര്‍ഷത്തെ കാലാവധി ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കും. അതിനിടെയാണ് ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഉച്ചകോടി ഇന്ത്യയില്‍ നടത്താനുള്ള തീരുമാനം പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്.

രക്ഷാസമിതിയിലെ നിലവിലെ അംഗങ്ങള്‍ അല്‍ബേനിയ, ബ്രസീല്‍, ഗാബോണ്‍, ഘാന, ഇന്ത്യ, അയര്‍ലന്‍ഡ്, കെനിയ, മെക്‌സിക്കോ, നോര്‍വേ, യുഎഇ എന്നിവയും അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നിവയുമാണ്.

വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകള്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മൂന്ന് സുപ്രധാന മേഖലകള്‍, അംഗ രാജ്യങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ഉപയോഗം (സുരക്ഷ, തീവ്രവാദ വിരുദ്ധ ആവശ്യങ്ങള്‍ ഉള്‍പ്പെടെ), വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണി, അതായത് ഇന്റര്‍നെറ്റ്, സമൂഹമാധ്യമങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യേക യോഗം ചേരും. മാധ്യമങ്ങള്‍, തീവ്രവാദ ധനസഹായം, ആളില്ലാ വ്യോമ സംവിധാനങ്ങള്‍ എന്നിവയും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

ന്യൂയോര്‍ക്കിന് പുറത്ത് തീവ്രവാദ വിരുദ്ധ സമിതി യോഗം ചേരുന്നത് പതിവല്ല. എന്നാല്‍ ഏഴാം തവണയാണ് ഇന്ത്യയില്‍ യോഗം ചേരുന്നത്. സാങ്കേതിക വിദ്യയുടെ വ്യാപനവും ഡിജിറ്റൈസേഷന്റെ ദ്രുതഗതിയിലുള്ള ഉയര്‍ച്ചയും തീവ്രവാദത്തെ ചെറുക്കുന്നതിന് പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം അംഗരാജ്യങ്ങളിലും നയരൂപകര്‍ത്താക്കളിലും ഗവേഷകരിലും താല്‍പ്പര്യമുള്ള വിഷയമാണെന്ന് കമ്മിറ്റി പറഞ്ഞു.

യുഎന്നിലെ ഇന്ത്യയുടെ അന്നത്തെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി ഈ വര്‍ഷം ജനുവരിയില്‍ സുരക്ഷാ കൗണ്‍സില്‍ 2022 ലെ തീവ്രവാദ വിരുദ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ തീവ്രവാദ ഗ്രൂപ്പുകളുടെ ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ദുരുപയോഗം പരിഹരിക്കേണ്ടതുണ്ടെന്ന്. യുവാക്കളുടെ വര്‍ധിച്ച ഓണ്‍ലൈന്‍ സാന്നിധ്യം മുതലെടുത്ത് അടുത്ത തലമുറയിലെ ഭീകരവാദികളെ റിക്രൂട്ട് ചെയ്യുക പലപ്പോഴും നടക്കുന്നത്. ഈ പ്രവണത ഇല്ലാതാക്കണമെന്നും തിരുമൂര്‍ത്തി വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.