ഇസ്രായേലിൽ വൻ ചിട്ടി തട്ടിപ്പ്; അന്വേഷണം ആവശ്യപ്പെട്ട് മലയാളികൾ

ഇസ്രായേലിൽ വൻ ചിട്ടി തട്ടിപ്പ്; അന്വേഷണം ആവശ്യപ്പെട്ട് മലയാളികൾ

ജെറുസലേം: ഇസ്രയേലിൽ ചിട്ടിയുടെ പേരിൽ പിരിച്ച പണവുമായി രണ്ട് മലയാളികൾ മുങ്ങിയതായി പരാതി. 20 കോടി രൂപയ്ക്ക് മേൽ തട്ടിയെടുത്തതായാണ് നിക്ഷേപകർ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇസ്രയേൽ അധികൃതർക്കും ഇന്ത്യൻ എംബസിക്കും പരാതി നൽകിയത് കൂടാതെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കണ്ണൂർ ജില്ലാ പോലീസിനും തട്ടിപ്പിനിരയായവർ പരാതി നൽകിയിട്ടുണ്ട്.

ഇരുവരും ഇസ്രായേലിൽ നിന്ന് മുങ്ങിയ ശേഷമാണ് തട്ടിപ്പിന് ഇരയായ വിവരം പണം നൽകിയവർ മനസിലാക്കിയത്. യൂറോപ്പിലേക്ക് കടക്കാൻ ഇവർ നേരത്തെ ശ്രമിച്ചിരുന്നതായി പലർക്കും വിവരമുണ്ട്. പണം കൈയ്യിൽ ഉള്ളതിനാൽ മറ്റു രാജ്യങ്ങളിലേക്ക് കടക്കാനാണ് സാധ്യതയെന്നും നിക്ഷേപകർ പറയുന്നു.

പരാതിക്കാരൻ ഉൾപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മാത്രം 250 പേരോളം ഈ തട്ടിപ്പിനിരയായി. ഇതിന് പുറമെ 100 ഓളം പേർ വേറെയും പണം നല്കിയിട്ടുണ്ടന്നാണ് പറയുന്നത്. ഏഴു വർഷത്തോളമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ലിജോ ജോർജും ഷൈനിയും പെർഫെക്റ്റ് കുറീസ് എന്ന പേരിലാണ് ചിട്ടി നടത്തിയിരുന്നത്. ഇവർ വലിയ വാഗ്ദാനം നൽകിയാണ് ആളുകളിൽ നിന്നും പണം പിരിച്ചിരുന്നത്. അഞ്ച് മുതൽ 30 മാസം വരെ കാലാവധിയുള്ള ചിട്ടികളാണ് നടത്തിയിരുന്നത്. ഇസ്രായേൽ കറൻസിയായ 5000 ഷെക്കൽ വീതം 15 മാസത്തേക്ക് 75000 ഷെക്കൽ അടക്കുകയാണെങ്കിൽ 100000 ഷെക്കൽ തിരിച്ചു കൊടുക്കുമെന്നുമായിരുന്നു ഉറപ്പ്.

ഇസ്രായേൽ കറൻസിയായ ഒരു ഷെക്കൽ ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയ്താൽ ഇപ്പോൾ
24.38 രൂപയാണ് മൂല്യം. ചിട്ടി അടവ് പൂർത്തിയാക്കി ഒരാളുടെ കയ്യിൽ കിട്ടുന്ന പണം 24,38,000 ലക്ഷം ഇന്ത്യൻ രൂപയാണ്. 15 മാസത്തേക്കുള്ള ചിട്ടിയടവിൽ 14 മാസം വരെ അടച്ചാൽ മതി. 15-ാം മാസത്തെ പണം അടയ്‌ക്കേണ്ടന്നും അതും കൂടി ചേർത്ത് മൊത്തം പണവും തരുമെന്നാണ് ഇവർ ഉറപ്പ് നൽകിയിരുന്നത്. എല്ലാ കുറിയിലും ഈ നിബന്ധനയാണ് ചിട്ടി നടത്തിപ്പുകാർ ബാധകമാക്കിയിരുന്നത്.

10 മാസത്തെ ചിട്ടിയിൽ 4000 ഷെക്കൽ വീതം (90000 ഇന്ത്യൻ രൂപ) ഒൻമ്പത് മാസത്തേയ്‌ക്ക് അടച്ച നിക്ഷേപകനുൾപ്പെടെ നിരവധി പേർ അടച്ചു തീർത്ത പണം തിരികെ ചോദിച്ചെങ്കിലും കിട്ടിയില്ല. മാത്രമല്ല ചിട്ടി ഉടമകളുമായി സംസാരിപ്പോൾ സമയം നീട്ടി ചോദിക്കുകയും ഉരുണ്ടുകളിക്കുകയുമാണ് ചെയ്തതെന്ന് തട്ടിപ്പിനിരയായവർ പറയുന്നു.

തട്ടിപ്പിനിരയായവരുടെ ബന്ധുക്കൾ കേരളത്തിലെ ഇവരുടെ വീടുകളിൽ അന്വേഷിച്ചെത്തിയപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് യാതൊന്നും അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. പണം നഷ്ടപ്പെട്ടവരിൽ പലരും നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെ ഇസ്രായേലിൽ കുടുങ്ങി കിടക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.