നിയുക്ത മെത്രാന് സ്വീകരണം

നിയുക്ത മെത്രാന് സ്വീകരണം

മാനന്തവാടി: മാനന്തവാടി രൂപതയുടെ നിയുക്ത സഹായ മെത്രാൻ മോൺസിഞ്ഞോർ അലക്സ് താരാമംഗലത്തിന് മാനന്തവാടി രൂപതയിൽ സ്വീകരണം നൽകി. മാനന്തവാടി രൂപതയുടെ പ്രഥമ സഹായ മെത്രാനായി നിയമിതനായ മോൺസിഞ്ഞോർ അലക്സ് താരാമംഗലം തലശ്ശേരി അതിരൂപതാംഗമാണ്. ജർമ്മനിയിൽ ആയിരുന്ന അദ്ദേഹം സെപ്റ്റംബർ 14 ന് ആണ് തിരികെയെത്തിയത്. കോഴിക്കോട് എയർ പോർട്ടിൽ രൂപത പ്രതിനിധികൾ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് മാനന്തവാടി രൂപതയുടെ പാസ്റ്ററൽ സെന്ററിൽ വൈദികരും തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ജോസഫ് പാംപ്ലാനിയും മാർ ജോർജ് വലിയമറ്റവും ചേർന്നു സ്വീകരണം നൽകി. മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം നിയുക്ത മെത്രാനെ മോതിരമണിയിച്ചു. തലശ്ശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോർജ് വലിയമറ്റം ബിഷപ്പിന്റെ സ്ഥാനിക ചിഹ്നമായ കുരിശുമാലയും, തലശ്ശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി അരക്കെട്ടും അണിയിച്ചു.

മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺസിഞ്ഞോർ അലക്സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം നവംബർ 1-നാണ് നടത്തപ്പെടു ന്നത്. മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി അഭിഷിക്തനാകുന്ന അലക്സ് താരാമംഗലം അച്ഛന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ രൂപതയിൽ ആരംഭിച്ചു കഴിഞ്ഞു. മെത്രാഭിഷേക ചടങ്ങുകൾ ക്രമീകരിക്കുന്നതിനായി രൂപത വികാരി ജനറാൾ മോൺ.ഫാ. പോൾ മുണ്ടോളിക്കലിന്റെയും സിഞ്ചല്ലൂസ് റവ. ഫാ. തോമസ് മണക്കുന്നേലിന്റേയും നേതൃത്വത്തിൽ 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. നവംബർ 1-ന് രാവിലെ 9.30-ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ മെത്രാഭിഷേക ചടങ്ങുകൾ ആരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.