എകീകൃത കുർബാന ആവശ്യവുമായി മാർത്തോമാ നസ്രാണി സംഘം പ്രാർത്ഥനാസഖ്യവും പ്രതിനിധി സമ്മേളനവും നടത്തി

എകീകൃത കുർബാന ആവശ്യവുമായി മാർത്തോമാ നസ്രാണി സംഘം പ്രാർത്ഥനാസഖ്യവും പ്രതിനിധി സമ്മേളനവും നടത്തി

കൊച്ചി: സഭാശരീരത്തോട് വിശ്വാസികൾ ചേർന്നു നിൽക്കണമെന്ന് അതിരൂപതാ
മാർത്തോമാ നസ്രാണി സംഘം. സീറോ മലബാർ സഭയുടെ ശബ്ദമായി ഓരോ വിശ്വാസിയും മാറണം. ഏത് പ്രശ്നങ്ങളും അതിജീവിക്കുന്ന സഭ ആണ് സീറോ മലബാർ സഭ. വിശ്വാസികൾ സിനഡ് കുർബാന എന്ന ആവശ്യത്തിനായി ഉണർന്ന് പ്രവർത്തിക്കണം. എകീകൃത ബലി അർപ്പണത്തിനായി വിശ്വാസികൾ ത്യാഗത്തോടെ മുന്നേറണം. സഭ ഏത്
കാര്യവും ആലോചിച്ച്, പ്രാർത്ഥിച്ച്, പഠിച്ചാണ് നടപ്പിലാക്കുന്നത്. സഭയോടു ചേർന്നുനിന്ന് പ്രാർത്ഥിച്ച്, ബലപ്പെടുത്തി സഭാമക്കൾ പ്രോൽസാഹിപ്പിക്കണം. തെറ്റായ പ്രബോധനങ്ങൾ പറഞ്ഞു നടക്കുന്നവരെ വിശ്വാസീ സമൂഹം തിരിച്ചറിയണം. ശരിയായ പ്രബോധനങ്ങൾ പറഞ്ഞ് വിശ്വാസികളെ zzzzz മാർത്തോമ്മാ നസ്രാണി സംഘം ഇടവക, ഫൊറോന തലങ്ങളിൽ സജീവമായി വരും നാളുകളിൽ മുന്നോട്ടു വരണം. എറണാകുളം
സെൻറ് തോമസ് മൊണാസ്ട്രി ചർച്ച് സുപ്പീരിയർ ഫാ. ജോർജ് മുണ്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. എറണാകുളം ടൗൺ ഹാളിൽ ചേർന്ന സമ്മേളനത്തിൽ എം ടി എൻ എസ് കൺവീനർ റെജി എളമത അധ്യക്ഷത വഹിച്ചു. ടോണി ചിറ്റിലപ്പിള്ളി, അഡ്വ.മത്തായി മുതിരേന്തി, സേവ്യർ മാടവന, ജിമ്മി ജോസഫ്, ബേബി ചിറ്റിലപ്പിള്ളി, മാത്യൂ ഇല്ലിക്കൻ, ജോസ് പൈനാടത്ത്, ഡോ.അപ്പു സിറിയക്ക്, ജോമോൻ ആരക്കുഴ, ജിനോ ജോൺ, ചെറിയാൻ കവലക്കൽ, പോളച്ചൻ പുതുപ്പാറ, ജോർജ് ജോസഫ്, ലാലി തച്ചിൽ, ലൂവീസ് കളപറമ്പിൽ, കെ.ബിനോയി, ബിജു നെറ്റിക്കാടൻ, ജോസഫ് നാലപ്പാട്ട്, ജെയിംസ് എലവുംകുടി, കെ ലിജോയി എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്ത് പ്രസംഗിച്ചു.
പരിശുദ്ധ പിതാവിൻ്റെ ഉത്തരവുകളെയും സിനഡിൻ്റെ തീരുമാനങ്ങളെയും അതിശക്തമായി എതിർക്കുകയും പൊതുജന മധ്യത്തിൽ സഭയേയും അഭിവന്ദ്യ പിതാക്കൻമാരെയും അവഹേളിക്കുകയും ചെയ്തവർക്കെതിരെ അതിശക്തമായ നടപടികൾ എടുക്കണമെന്നും, അഡ്മിനിസ്ട്രേറ്റർ
മാർ ആൻഡ്രൂസ് താഴത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പ്രാർത്ഥനാസഖ്യവും പ്രതിനിധി സമ്മേളനവും സമാപിച്ചത്.
അതിരൂപതയിലെ തീർത്ഥാടന കേന്ദ്രങ്ങളിലും സിറോ മലബാർ സഭയുടെ ആസ്ഥാന ദേവാലയമായ സെൻറ് മേരീസ് ബസിലിക്കയിലും, ഫൊറോന, സന്യസ്ത ഭവനങ്ങൾ എന്നിവിടങ്ങളിലും എകീകൃത കുർബാന അർപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം.
കത്തോലിക്ക തിരുസഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ അന്തിമ തീരുമാനമെടുത്തു എകീകൃത കുർബാനക്കാര്യത്തിൽ അദ്ദേഹത്തിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്യാനും പ്രതിരോധിക്കാനുമുള്ള ചിലർ നടത്തുന്ന നീക്കങ്ങൾ തികഞ്ഞ അച്ചടക്കരാഹിത്യവും വിശ്വാസ വഞ്ചനയുമാണ് കാണിക്കുന്നത് .മാർത്തോമാ
നസ്രാണി സംഘത്തിൻ്റെ ഫൊറോന ,ഇടവക തലങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പ്രാർത്ഥനാസഖ്യത്തിലും പ്രതിനിധി സമ്മേളനത്തിലും പങ്കെടുത്തത്.
സിറോ മലബാർ സഭാ സിനഡിനും പരിശുദ്ധ സിംഹാസനത്തിനും ഒപ്പം വിശ്വാസികളെ ചേർത്ത് നിർത്തുക, തെറ്റിദ്ധാരണയിൽ കഴിയുന്ന വിശ്വാസികളെ സത്യം അറിയിക്കുക. വ്യാജ പ്രചരണങ്ങൾ ചെറുക്കുക എന്നിവയാണ് സമ്മേളനത്തിൽ പങ്കെടു ത്തവർ ചർച്ച ചെയ്തത്.
ചിത്രം
സിനഡ് കുർബാനക്കായി
മാർത്തോമാ നസ്രാണിസംഘം എറണാകുളത്ത് സംഘടിപ്പിച്ച പ്രാർത്ഥന കൂട്ടായ്മയും, പ്രതിനിധി സമ്മേളനവും സുപ്പീരിയർ ഫാ.ജോർജ് മുണ്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്യുന്നു.പോൾ ചെതലൻ, മത്തായി മുതിരേന്തി, ടോണി ചിറ്റിലപ്പിള്ളി, ഫാ.ജോൺ തോട്ടുപുറം, റെജി എളമത, ഫാ.തരിയൻ ഞാളിയത്ത്, രഞ്ജിത്ത് ഇലഞ്ഞിക്കൽ എന്നിവർ സമീപം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.