എന്‍ഡോസള്‍ഫാന്‍: സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരമിരുന്ന ദയാബായിയെ പൊലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റി

എന്‍ഡോസള്‍ഫാന്‍: സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരമിരുന്ന ദയാബായിയെ പൊലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരമിരുന്ന ദയാബായിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. എന്റോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയേറ്റിൽ നടത്തുന്ന സമരത്തിനിടെയായിരുന്നു സംഭവം. അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യം മോശമായതിനാൽ ആശുപത്രിയിലേക്ക് മാറ്റിയതാണെന്നും പൊലീസ് വ്യക്തമാക്കി.

എയിംസ് കാസർകോട് സ്ഥാപിക്കണം എന്നതടക്കം ആവശ്യങ്ങളുയർത്തിയായിരുന്നു സെക്രട്ടേറിയേറിന് മുന്നിൽ നിരാഹാര സമരം. ഇന്ന് നിരാഹാര സമരത്തിന്റെ മൂന്നാം ദിവസമായിരുന്നു. അതേസമയം സമരം തുടരുമെന്നും ആശുപത്രി വിട്ടാൽ സമര പന്തലിലേക്ക് പോകുമെന്നും ദയാബായി വ്യക്തമാക്കി. സമരത്തിന് ഫലമുണ്ടാകുന്നത് വരെ സമരം തുടരുമെന്നും അവർ പറഞ്ഞു.

കോവിഡ് കാലത്ത് ചികിത്സയ്ക്കായി അതിർത്തിയിൽ കാത്തു കിടക്കേണ്ടി വന്നതും മെഡിക്കൽ കോളേജ് തറക്കല്ലിട്ട് വർഷങ്ങളായിട്ടും ജനങ്ങൾക് പൂർണമായി ഉപകരിക്കാത്തതും അടക്കം കാസർകോട്ടെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് സമരം. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ചികിത്സക്കൊപ്പം ഗവേഷണത്തിന് കൂടി പ്രാധാന്യം കിട്ടുന്ന എയിംസിനായുള്ള പരിഗണനാ പട്ടികയിൽ കാസർഗോഡിനെ ഉൾപ്പെടുത്തണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

എൻഡോസൾഫാൻ ദുരിതബാധിതരെക്കൂടി മുന്നിൽക്കണ്ട് സർക്കാർ ഇടപെടുന്നത് വരെ സമരമെന്ന് പ്രഖ്യാപിച്ചാണ് ദയാബായിയുടെ രാപ്പകൽ നിരാഹാര സമരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.