കൊച്ചി: സിനിമ പണത്തിന് വേണ്ടി മാത്രമുള്ളതല്ല അതൊരു അനുഭൂതിയാണെന്ന് സംവിധായകന്‍ മേജര്‍ രവി. കൊച്ചിയില്‍ തിര ഫിലിം ക്ലബ്ബിന്റെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ശില്‍പശാലയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ പേര് കെടുത്താതിരിക്കാനുള്ള വിദ്യാഭ്യാസം സിനിമാ പ്രവര്‍ത്തകര്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗിക്കുന്നത് കാണിക്കാന്‍ വേണ്ടി നായകന് പണം നല്‍കുന്ന നിര്‍മ്മാതാക്കളുണ്ടെന്ന് വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു. തെറി പറയുന്ന, കഞ്ചാവടിക്കുന്ന വീരനായകന്മാരെ അവതരിപ്പിക്കാന്‍ പണമൊഴുകുന്നു. സിനിമ പവിത്രമായ കലയാണെന്ന ഭാവത്തോടെ അതിനെ സമീപിക്കണമെന്നും മേജര്‍ രവി പറഞ്ഞു.
ഒരു പട്ടാളക്കാരന് അതിര്‍ത്തിയില്‍ നിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ സ്വന്തം അച്ഛനമ്മമാരെ മാത്രമല്ല മുഴുവന്‍ ഭാരതത്തെയും സ്വന്തമായി കാണേണ്ടി വരും. കീര്‍ത്തിചക്ര എന്ന സിനിമയ്ക്ക് വേണ്ടി ആറ് വര്‍ഷം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അധിക്ഷേപം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അത്തരം അനുഭവങ്ങള്‍ക്ക് മുന്നില്‍ നിരാശപ്പെടരുതെന്നും എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ശില്‍പശാല ഒക്ടോബര്‍ ഒന്‍പതിന് സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26