ഫിഫ ലോകകപ്പ്: ടിക്കറ്റ് വില്‍പനയുടെ 37 ശതമാനവും വിറ്റത് ഖത്തറില്‍ തന്നെ

ഫിഫ ലോകകപ്പ്: ടിക്കറ്റ് വില്‍പനയുടെ 37 ശതമാനവും വിറ്റത് ഖത്തറില്‍ തന്നെ

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ ശേഷിക്കെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്‍പനയുളള രാജ്യമായി ഖത്തർ. മൊത്തം ടിക്കറ്റുകള്‍ വിറ്റതിന്‍റെ 37 ശതമാനവും രാജ്യത്ത് തന്നെയാണ്. ഏകദേശം മൂന്ന് ദശലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്. ഫിഫ സിഇഒ കോളിന്‍ സ്മിത്താണ് വാർത്താസമ്മേളത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

യുഎസ്എയാണ് രണ്ടാം സ്ഥാനത്ത്. സൗദി അറേബ്യ മൂന്നാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ട്, മെക്സിക്കോ, യു.എ.ഇ., അർജന്‍റീന ഫ്രാൻസ്, ബ്രസീൽ, ജർമ്മനി എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങൾ. നവംബർ 20 നാണ് ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഖത്തറും ഇക്വഡോറും തമ്മിലുളള ഉദ്ഘാടന മത്സരം അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് നടക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.