രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്കിന് 10 ലക്ഷം അനുവദിച്ച് ധനവകുപ്പ്; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്കിന് 10 ലക്ഷം അനുവദിച്ച് ധനവകുപ്പ്; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം കൊടുമ്പിരി കൊണ്ടു നില്‍ക്കെ രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാന്‍ 10 ലക്ഷംരൂപ അനുവദിച്ച് ധനവകുപ്പ്. തുക അനുവദിച്ചു കൊണ്ടുള്ള ഫയല്‍ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറിയിരിക്കുകയാണ്. വിഷയത്തില്‍ ഇനി അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. അനുകൂലമായി തീരുമാനമെടുത്താല്‍ ഉത്തരവ് ഉടന്‍ ഇറങ്ങും.

രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേര്‍ന്ന് ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാന്‍ 10 ലക്ഷംരൂപ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സര്‍ക്കാരിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ പൊതുഭരണ സെക്രട്ടറിക്ക് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തുനല്‍കിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് ധനവകുപ്പ് അനുകൂല തീരുമാനമെടുത്തത്.

അതേസമയം വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിന് മുന്‍പുതന്നെ ധനവകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നെന്നും ഇപ്പോള്‍ വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സമയമായതിനാലാണ് ഇത് ചര്‍ച്ചയാകുന്നതെന്നും ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.