തോക്കുചൂണ്ടി പത്രിക പിന്‍വലിപ്പിച്ചു; ആരോപണവുമായി ആം ആദ്മി, നിക്ഷേധിച്ച് ബിജെപി: ഗുജറാത്തില്‍ രാഷ്ട്രീയ വിവാദം

തോക്കുചൂണ്ടി പത്രിക പിന്‍വലിപ്പിച്ചു; ആരോപണവുമായി ആം ആദ്മി, നിക്ഷേധിച്ച് ബിജെപി: ഗുജറാത്തില്‍ രാഷ്ട്രീയ വിവാദം

അഹമ്മദാബാദ്: ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെ ചൊല്ലി വിവാദം. സ്ഥാനാര്‍ഥിക്കു നേരെ തോക്ക് ചൂണ്ടി ബിജെപി പ്രവര്‍ത്തകര്‍ പത്രിക പിന്‍വലിപ്പിക്കുകയായിരുന്നെന്ന് ആം ആദ്മി ആരോപിച്ചു. ഇതിന് പിന്നാലെ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തിന് മുന്നില്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

സൂറത്ത് ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി കഞ്ചന്‍ ജാരിവാളിനെയും കുടുംബത്തെയും ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി ആം ആദ്മി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കുന്ന വീഡിയോ പുറത്തു വന്നു.

അതേസമയം നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിക്കാന്‍ 500 പൊലീസുകാര്‍ വളഞ്ഞാണ് സ്ഥാനാര്‍ഥിയെ റിട്ടേണിങ് ഓഫീസറുടെ മുന്‍പാകെ എത്തിച്ചതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ വ്യക്തമാക്കി.

സമ്മര്‍ദം ചെലുത്തിയാണ് പത്രിക പിന്‍വലിപ്പിച്ചത്. ഇതിനായി പൊലീസുകാരെ ഉപയോഗിച്ചെന്നും ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും തെരഞ്ഞടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിക്കുമെന്നും സിസോദിയ പറഞ്ഞു.

എന്നാല്‍ സ്ഥാനാര്‍ഥിയെയും കുടുംബത്തെയും കടത്തിക്കൊണ്ടുപോയെന്ന ആരോപണം ബിജെപി തള്ളി. സ്ഥാനാര്‍ഥിയെയും കുടുംബത്തെയും കാണാനില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കാതെ യാതൊരു തെളിവുമില്ലാത്ത തരംതാഴ്ന്ന ആരോപണങ്ങളാണ് എഎപി ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു.

സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന കാര്യം മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഔദ്യോഗികമായ പരാതി നല്‍കുമെന്നും രാഘവ് ഛദ്ദ പറഞ്ഞതിനു പിന്നാലെയാണ് നാടകീയമായി സ്ഥാനാര്‍ഥി തിരികെയെത്തിയത്.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.