ഓസ്‌ട്രേലിയന്‍ യുവതിയെ കൊന്ന് നാടുവിട്ടു; അഞ്ച് കോടി വിലയിട്ട കൊലയാളിയെന്ന് കരുതുന്നയാള്‍ ഡല്‍ഹി പൊലീസിന്റെ പിടിയില്‍

 ഓസ്‌ട്രേലിയന്‍ യുവതിയെ കൊന്ന് നാടുവിട്ടു; അഞ്ച് കോടി വിലയിട്ട കൊലയാളിയെന്ന് കരുതുന്നയാള്‍ ഡല്‍ഹി പൊലീസിന്റെ പിടിയില്‍

ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന 38കാരനായ രാജ്‌വീന്ദര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തത്. ടോയ കോര്‍ഡിംഗ്ല എന്ന 24 കാരിയെയാണ് രാജ്‌വീന്ദര്‍ കൊലപ്പെടുത്തിയത്.

2018ല്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് പിന്നാലെ ഇയാള്‍ ഇന്ത്യയിലേക്ക് കടന്നു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു മില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ (5.23കോടി രൂപ) പാരിതോഷികമായി നല്‍കുമെന്ന് ക്വീന്‍ലാന്‍ഡ് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ക്വീന്‍ലാന്‍ഡ് പൊലീസ് ഇതുവരെ വാഗ്ദാനം ചെയ്തതില്‍ വച്ച് ഏറ്റവും വലിയ തുകയാണ് ഇത്.

2018 ഒക്ടോബറില്‍ വാങ്കെറ്റി ബീച്ചില്‍ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ യുവതിയെ ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. കോര്‍ഡിംഗ്ല കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ ഭാര്യയേയും മൂന്ന് മക്കളേയും ഉപേക്ഷിച്ച് ജോലി രാജി വച്ച് രാജ്‌വീന്ദര്‍ നാട് വിടുകയായിരുന്നു.

രാജ്‌വീന്ദര്‍ വിമാനത്താവളം വഴി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇയാള്‍ ഇന്ത്യയിലേക്കാണ് കടന്നതെന്ന വിവരവും ലഭിച്ചു. രാജ്വീന്ദറിനെ കൈമാറണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യ ഈ അപേക്ഷ അംഗീകരിക്കുകയും ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.