കണ്ണൂര്‍: വേണ്ടി വന്നാല്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമോചന സമരത്തിനും തയ്യാറെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. പുനരധിവാസത്തിനുള്ള ബാധ്യത സര്‍ക്കാരിനാണെന്നും സുധാകരന്‍ പറഞ്ഞു.
വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
എന്തു പറഞ്ഞാലും ആക്രമണത്തിലേക്ക് പോകണമെന്ന് വൈദിക സമൂഹം പറയുമെന്ന് ലോകത്തുള്ള ആരും പറയില്ലെന്നും ആക്രമണത്തിലേക്ക് പോകാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ്പിന്റെ പേരിലെടുത്തത് കള്ളക്കേസാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.
സമൂഹത്തിന് സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കരുതെന്നും അത്തരം സാഹചര്യമുണ്ടായാല്‍ സമരത്തിന് ഇറങ്ങാതെ നിവൃത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. പക്ഷേ തൊഴിലാളികളെ പുനരധിവസിപ്പിച്ച ശേഷം മാത്രമേ പദ്ധതി തുടങ്ങാവൂ. സംസ്ഥാനത്ത് ഇപ്പോള്‍ നീതിയും ന്യായവുമില്ലെന്നും ഉത്തരവ് നടപ്പിലാക്കാന്‍ ഭരണകൂടവും ഇല്ലെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. പിണറായിയുടെ മുന്നില്‍ സിപിഎം ദേശീയ നേതൃത്വം വെറും പാവകളാണെന്നും അദ്ദേഹം പരിഹസിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.