ജോലി നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ, യുഎഇയില്‍ നിയമം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാകും

ജോലി നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ, യുഎഇയില്‍ നിയമം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാകും

ദുബായ്:രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടാല്‍ സാമ്പത്തിക പരിരക്ഷ ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ജനുവരി മുതല്‍ പ്രാബല്യത്തിലാകും സ്വകാര്യമേഖലയിലെയും കമ്പനികളിലെയും ഫെഡറല്‍ സർക്കാർ വകുപ്പുകളിലെയും ജീവനക്കാർക്ക് പ്രതിമാസം 5 ദിർഹം മുതല്‍ നല്‍കി പദ്ധതിയില്‍ വരിക്കാരാകാം.

2023 ജനുവരി ഒന്നുമുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. തൊഴില്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്‍ഷുറന്‍സ് സ്കീം നിർബന്ധമായും എടുത്തിരിക്കണമെന്ന് മാനുഷിക സ്വദേശിവല്‍ക്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

അച്ചടക്കമില്ലാത്തതിനാല്‍ ജോലി നഷ്ടപ്പെട്ടതൊഴികെയുളള ജോലിനഷ്ടങ്ങള്‍ക്ക് ഓരോ ക്ലെയിമിനും തുടർച്ചയായി മൂന്ന് മാസത്തിൽ കൂടാത്ത പരിമിത കാലയളവിലേക്ക് സ്കീം സാമ്പത്തിക ഭദ്രത ഉറപ്പ് നല്‍കുന്നു.രണ്ട് തരത്തിലുളള ഇന്‍ഷുറന്‍സാണ് ലഭ്യമാകുക.

16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുളളവർക്ക് മാസത്തില്‍ 5 ദിർഹം അടച്ച് ഇന്‍ഷുറന്‍സില്‍ വരിക്കാരാകാം. അല്ലെങ്കില്‍ വർഷത്തില്‍ 60 ദിർഹം അടയ്ക്കണം. 16,000 ദിർഹത്തിന് മുകളില്‍ അടിസ്ഥാന ശമ്പളമുളളവർ മാസം 10 ദിർഹം വീതമോ വർഷത്തില്‍ 120 ദിർഹമോ പ്രീമിയം അടയ്ക്കണം. ജീവനക്കാരാണ് ഇന്‍ഷുറന്‍സ് തുക അടയ്ക്കേണ്ടത്.അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനമാണ് ഇൻഷുറൻസ് തുകയായി കണക്കാക്കുന്നത്. ജോലി നഷ്ടപ്പെട്ട് മൂന്നുമാസം വരെയാണ് തുക ലഭിക്കുന്നത്.

എന്നാല്‍ പുതിയ ജോലി ലഭിക്കുകയോ രാജ്യം വിടുകയോ ചെയ്താല്‍ പിന്നീട് തുക ലഭിക്കില്ല. സ്മാർട്ട് ആപ്ലിക്കേഷൻ, ഇൻഷുറൻസ് പൂളിന്‍റെ ഇ-പോർട്ടൽ, കാൾ സെന്‍റർ എന്നിവ വഴി അപേക്ഷകൾ സമർപ്പിക്കാം. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനുളളില്‍ ക്ലെയിമിനായി അപേക്ഷ സമർപ്പിക്കണം.

ഇൻഷുറൻസ് പൂളിന്‍റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, എ.ടി.എം, കിയോസ്ക് മെഷീൻ, ബിസിനസ് സെന്‍റർ, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഡു, ഇത്തിസാലാത്ത്, എസ്.എം.എസ് തുടങ്ങിയ സംവിധാനങ്ങൾ വഴി ഉപഭോക്താക്കൾക്ക് സ്കീമിൽ ചേരാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.