നിര്‍ണായക സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്; ഇ.പിക്കെതിരായ പരാതിയും തൃക്കാക്കര റിപ്പോര്‍ട്ടും ചര്‍ച്ചയാകും

നിര്‍ണായക സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്; ഇ.പിക്കെതിരായ പരാതിയും തൃക്കാക്കര റിപ്പോര്‍ട്ടും ചര്‍ച്ചയാകും

തിരുവനന്തപുരം: ഇ.പി ജയരാജനെതിരേയുള്ള ആരോപണം പരിശോധിക്കാനുള്ള നിര്‍ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പി.ബി നിര്‍ദേശം വന്നതോടെയാണ് കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പിയ്‌ക്കെതിരായ ആരോപണം പരിശോധിക്കാന്‍ തീരുമാനിച്ചത്. അനാരോഗ്യത്തിന്റെ പേരില്‍ രണ്ടു മാസമായി വിട്ടു നില്‍ക്കുന്ന ഇ.പിയും യോഗത്തില്‍ പങ്കെടുത്തേക്കും.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയം അന്വേഷിച്ച പാര്‍ട്ടിക്കമ്മിഷന്‍ റിപ്പോര്‍ട്ടും യോഗത്തില്‍ പരിഗണിച്ചേക്കുമെന്നാണ് വിവരം. മുമ്പ് കണ്ണൂര്‍ ജില്ലാസെക്രട്ടേറിയറ്റ് തള്ളിയ ആരോപണം പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ ആവര്‍ത്തിച്ചെന്നാണ് വിവാദമുയര്‍ന്നപ്പോള്‍ ഇ.പി അനുകൂലികള്‍ ഉന്നയിച്ച വാദം. ഇപ്പോഴത്തെ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് അവര്‍ കരുതുന്നു. ഗൂഢാലോചന ഉന്നയിച്ച് സെക്രട്ടേറിയറ്റില്‍ ഇ.പി തുറന്നടിച്ചാല്‍ പാര്‍ട്ടിയില്‍ മറ്റൊരു പോരിനു വഴിവെക്കും. പ്രശ്‌നം കരുതലോടെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതിനാല്‍ പൊട്ടിത്തെറി ഒഴിവാക്കാനാവും സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.

അതേസമയം ആരോപണമുന്നയിച്ച പി. ജയരാജന്‍ സംസ്ഥാന സെക്രട്ടറിക്ക് പരാതി എഴുതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. രേഖാമൂലം പരാതിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് കാര്യമായി നടപടിയുമെടുക്കാനാവില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.