അന്‍പതിനായിരം ആളുകളെ ഒറ്റ രാത്രികൊണ്ട് കുടിയൊഴിപ്പിക്കാനാകില്ല; ഹല്‍ദ്വാനി ഒഴിപ്പിക്കല്‍ സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

അന്‍പതിനായിരം ആളുകളെ ഒറ്റ രാത്രികൊണ്ട് കുടിയൊഴിപ്പിക്കാനാകില്ല; ഹല്‍ദ്വാനി ഒഴിപ്പിക്കല്‍ സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നാലായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള റെയില്‍വെ നീക്കത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ, കോണ്‍ഗ്രസ് നേതാവ് സുമിത് ഹൃദയേഷിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ റെയില്‍വേ ഭൂമിയില്‍ നിന്നാണ് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയത്. ഒറ്റ രാത്രി കൊണ്ട് ആന്‍പതിനായിരത്തിലധികം പേരെ പിഴുതെറിയാനാവില്ല. വിഷയത്തില്‍ മനുഷ്യത്വപരമായി കാര്യങ്ങള്‍ ഉണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

50 വര്‍ഷത്തിലേറെയായി ആളുകള്‍ താമസിക്കുന്ന സ്ഥലമാണിതെന്ന് പറഞ്ഞ കോടതി ഉത്തരാഖണ്ഡ് സര്‍ക്കാരിനും റെയില്‍വേയ്ക്കും നോട്ടീസ് അയച്ചു.

ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന താമസിക്കുന്ന നാലായിരത്തോളം വീട്ടുകാര്‍ക്കാണ് വീടൊഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കിയത്. പ്രദേശം റെയില്‍വേയുടെ ഭൂമി ആയതിനാല്‍ വീട് ഒഴിയണമെന്നാണ് നോട്ടീസിലെ ആവശ്യം.

പിന്നീട് റെയില്‍വേ നല്‍കിയ ഹര്‍ജി പരിഗണിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി, ഒരാഴ്ചത്തെ നോട്ടീസ് നല്‍കി കുടിയേറ്റക്കാരെ മുഴുവന്‍ ഒഴിപ്പിക്കാന്‍ തദ്ദേശ സ്ഥാപനത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.

വീട്ടുകാര്‍ ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പ്രശ്‌നത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.