പീഡിപ്പിച്ചയാള്‍ക്കു തന്നെ പതിനാറുകാരിയെ വിവാഹം കഴിപ്പിച്ചു നല്‍കി; പിതാവടക്കം മൂന്ന് പേര്‍ പിടിയില്‍

പീഡിപ്പിച്ചയാള്‍ക്കു തന്നെ പതിനാറുകാരിയെ വിവാഹം കഴിപ്പിച്ചു നല്‍കി; പിതാവടക്കം മൂന്ന് പേര്‍ പിടിയില്‍

നെടുമങ്ങാട്: പീഡിപ്പിച്ചയാള്‍ക്ക് പതിനാറുകാരിയായ മകളെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പിതാവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. നെടുമങ്ങാട് പനവൂര്‍ സ്വദേശികളായ അല്‍അമീര്‍(23), വിവാഹം നടത്തിക്കൊടുത്ത ഉസ്താദ് അന്‍സര്‍ സാവത്ത് (39) എന്നിവരും പെണ്‍കുട്ടിയുടെ അച്ഛനെയുമാണ് നെടുമങ്ങാട് സി.ഐ സതീഷും സംഘവും അറസ്റ്റു ചെയ്തത്.

കഴിഞ്ഞ 18 ന് രാത്രി എട്ടിന് പെണ്‍കുട്ടിയുടെ വീട്ടില്‍ അല്‍ അമീറിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ രഹസ്യമായിട്ടായിരുന്നു വിവാഹം.

2021 ല്‍ ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അമീര്‍ നാല് മാസം മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നും അതുവഴി തനിക്കെതിരെയുള്ള കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അമീര്‍ പെണ്‍കുട്ടിയുടെ പിതാവിനെ സമീപിക്കുകയായിരുന്നു. പിതാവ് ഇതിന് വഴങ്ങി. പ്രമേഹത്തെ തുടര്‍ന്ന് കാലിലെ വിരലുകള്‍ മുറിച്ചു മാറ്റിയതിനാല്‍ ചികിത്സയിലാണ് പെണ്‍കുട്ടിയുടെ പിതാവ്.

പ്ലസ് ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മരിച്ചു. പെണ്‍കുട്ടി സ്‌കൂളില്‍ വരാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിവാഹം കഴിഞ്ഞുവെന്നറിഞ്ഞത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരെ അറസ്റ്റു ചെയ്തത്. അമീറിന്റെ അയല്‍ക്കാരനും തൃശൂരിലെ ഒരു പള്ളിയില്‍ ഉസ്താദുമാണ് അന്‍സര്‍. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.