നിയുക്ത ബിഷപ്പ് മോൺ. ആൽദോ ബെറാഡിയുടെ മെത്രാഭിഷേകം ശനിയാഴ്ച രാവിലെ 10ന് അവ്ലി പരിശുദ്ധ അറേബ്യാ മാതാവിൻ്റെ കത്തീഡ്രലിൽ

നിയുക്ത ബിഷപ്പ് മോൺ. ആൽദോ ബെറാഡിയുടെ മെത്രാഭിഷേകം ശനിയാഴ്ച രാവിലെ 10ന് അവ്ലി പരിശുദ്ധ അറേബ്യാ മാതാവിൻ്റെ കത്തീഡ്രലിൽ

മനാമ: വടക്കൻ അറേബ്യയുടെ വികാർ അപ്പസ്തോലിക് ആയി നിയമിതനായ മോൺ. ആൽദോ ബെറാഡി O.SS.T യുടെ മെത്രാഭിഷേക കർമ്മം മാർച്ച് 18 ശനിയാഴ്ച രാവിലെ 10ന് ബഹ്റിനിലെ അവ്ലിയിലുള്ള പരിശുദ്ധ അറേബ്യാ മാതാവിൻ്റെ കത്തീഡ്രലിൽ വച്ച് നടക്കും.

വടക്കൻ അറേബ്യയുടെ ബിഷപ്പായിരുന്ന കമിലോ ബാലിൻ MCCJ 2020 ഏപ്രിൽ 20 ന് കാലം ചെയ്തതിനു ശേഷം അദ്ദേഹത്തിൻ്റെ പിൻഗാമിയായി ജനുവരി 28 നാണ് ഫ്രാൻസീസ് മാർപ്പാപ്പ മോൺ. ആൽദോയെ വടക്കൻ അറേബ്യയുടെ വികാർ അപ്പസ്തോലിക് ആയി നിയമിച്ചത്.

നാളെ രാവിലെ 10ന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള തിരുസംഘത്തിൻ്റെ പ്രീഫെക്ട് കാർഡിനൽ മിഗുൽ ഏയ്ഞ്ചൽ അയുസോ ഗുയിക്സോറ്റ് MCCJ മുഖ്യകാർമ്മികത്വം വഹിക്കും. വത്തിക്കാൻ നൺഷ്യോ ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യൂജെൻ്റ്, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡർ OFM Cap എന്നിവർ സഹ കാർമ്മികരായിരിക്കും.

തിരുക്കർമ്മങ്ങളുടെ തത്സമയ സംപ്രേഷണം വടക്കൻ അപ്പസ്തോലിക് വികാരിയാത്തിൻ്റെ വെബ്സൈറ്റായ www.avona.org എന്ന വെബ്സൈറ്റിൽ ലഭ്യമായിരിക്കും.

1963 സെപ്റ്റബർ 30 ന് ഫ്രാൻസിൽ ജനിച്ച മോൺ. ആൽദോ ഇരുപത്തിമൂന്നാമത്തെ വയസിൽ ട്രിനിറ്റേറിയൻ സന്യാസ സമൂഹത്തിൽ ചേർന്നു. 1991 ജൂലൈ 20ന് തിരുപ്പട്ടം സ്വീകരിച്ച് വൈദികനായി. 1992 ൽ മോറൽ തിയോളജിയിൽ ലൈസൻസിയേറ്റ് നേടിയതിനു ശേഷം 1998 വരെ ഫ്രാൻസിലെ സെർഫോയിഡിലുള്ള സ്പിരിച്ചുവൽ സെൻ്ററിൻ്റെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. 2000 മുതൽ 2006 വരെ സുഡാനി അഭയാർത്ഥികൾക്ക് അഭയം നൽകിയ ഈജിപ്തിലെ കെയ്റോയിൽ സേവനം ചെയ്തു. 2007 മുതൽ 2019 വരെ നോർത്തേൺ അറേബ്യായിലെ അപ്പസ്തോലിക് വികാരിയേറ്റിൻ്റെ കീഴിലുള്ള മനാമയിലെ സേക്രട്ട് ഹാർട്ട് ചർച്ചിൽ സേവനം ചെയ്തു.

പീന്നീട് 2019 മുതൽ തൻ്റെ സന്യാസ സമൂഹത്തിൻ്റെ ഉന്നത പദവിയിൽ സേവനം അനുഷ്ഠിച്ചു വരവേയാണ് പരിശുദ്ധ പിതാവ് മോൺ. ആൽദോയെ നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് വികാർ ആയി നിയമിക്കുന്നത്.

"അവൻ പറഞ്ഞതുപോലെ അവൻ ഉയിർത്തെഴുന്നേറ്റു", വി.മത്തായി 28: 6 എന്ന തിരുവചനമാണ് നിയുക്ത ബിഷപ്പ് ആപ്തവാക്യമായി സ്ഥിരീകരിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.