യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍; മുങ്ങിയ ഭര്‍ത്താവ് തമിഴ്നാട് അതിര്‍ത്തിയില്‍ പിടിയില്‍

യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍; മുങ്ങിയ ഭര്‍ത്താവ് തമിഴ്നാട് അതിര്‍ത്തിയില്‍ പിടിയില്‍

ഇടുക്കി: കാഞ്ചിയാറില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്ന അനുമോളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് വിജേഷിനെയാണ് കുമളിക്ക് സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ വനപ്രദേശത്ത് നിന്ന് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെ കട്ടിലിനടിയില്‍ നിന്ന് അനുമോളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് വിജേഷ് ഒളിവില്‍ പോയത്. അന്വേഷണത്തിനിടയില്‍ ഇയാളുടെ മൊബൈല്‍ഫോണ്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

മകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് വിജേഷ് അനുവിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. അവര്‍ വിളിച്ചപ്പോള്‍ യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഭാര്യയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയില്‍ അവര്‍ കയറാതിരിക്കാന്‍ വിജേഷ് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ അനുവിന്റെ ഫോണ്‍ റിംഗ് ചെയ്യുകയും കട്ടാവുകയും ചെയ്തു. തുടര്‍ന്ന് അനുവിന്റെ മാതാപിതാക്കളും സഹോദരനും സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി തിരക്കിയിരുന്നു. വൈകിട്ട് ആറോടെ വിജേഷും അനുവും താമസിച്ചിരുന്ന വീട്ടില്‍ ഇവര്‍ എത്തി.

വീട് പൂട്ടിയിരിക്കുന്നത് കണ്ട് തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയിലെ കമ്പിളി പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ നിന്ന് അനുമോളുടെ മൃതദേഹം കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.