'ലോക കേരളസഭ വരേണ്യ വര്‍ഗത്തിനു വേണ്ടിയുള്ള ധൂര്‍ത്ത്'; പണപ്പിരിവിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

'ലോക കേരളസഭ വരേണ്യ വര്‍ഗത്തിനു വേണ്ടിയുള്ള ധൂര്‍ത്ത്'; പണപ്പിരിവിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: അമേരിക്കയില്‍ ലോക കേരളസഭയുടെ പേരില്‍ നടക്കുന്ന പിരിവില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടക്കുന്നത്. പൂച്ച പാല് കുടിക്കുന്നതുപോലെയാണ് തട്ടിപ്പ് നടത്തുന്നത്. മുഖ്യമന്ത്രിയെ കാണാനും ഒപ്പം ഇരിക്കാനും ഭക്ഷണം കഴിക്കാനും പണം കൊടുക്കണമെന്ന് പറയുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ലാത്തതുകൊണ്ട് പിരിവെടുത്ത് നടത്തുന്നു എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്. മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് പ്രവാസികള്‍ക്ക് എന്തു പ്രയോജനമുണ്ടായി. ലോക കേരള സഭകൊണ്ട് എന്ത് പ്രയോജനമുണ്ടായി. കേരള ലോകസഭ ധൂര്‍ത്തും അഴിമതിയുമാണ്. പ്രവാസികള്‍ക്ക് ഒരു ഗുണവുമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരം പിരിവ് ആര് പറഞ്ഞിട്ടാണ്. സ്പോണ്‍സര്‍ഷിപ്പ് എന്നത് പിരിവിന്റെ ഓമനപ്പേരാണ്. ബക്കറ്റ് പിരിവ് നടത്തി പരിചയമുള്ളവര്‍ പറയുന്ന ഒരു റിഫൈന്‍ഡ് പേരാണിതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

ലോക കേരള സഭ അഴിമതിയാണെന്ന് വ്യക്തമായതോടെയാണ് അതില്‍ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷം തീരുമാനിച്ചത്. സ്പീക്കര്‍ സ്ഥാനത്തിരുന്ന് അഴിമതികള്‍ നടത്തിയ ആളാണ് ശ്രീരാമകൃഷ്ണന്‍. നോര്‍ക്കയുടെ ചുമതല കിട്ടിയപ്പോള്‍ അഴിമതി തുടരുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.