യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിര‍ഞ്ഞെടുപ്പിന് ഇന്ന് തുടക്കം; ഗ്രൂപ്പ്‌ സ്ഥാനാർഥികൾക്ക് തലവേദനയായി വിമത ശല്യം

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിര‍ഞ്ഞെടുപ്പിന് ഇന്ന് തുടക്കം; ഗ്രൂപ്പ്‌ സ്ഥാനാർഥികൾക്ക് തലവേദനയായി വിമത ശല്യം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിര‍ഞ്ഞെടുപ്പിന് ഇന്ന് തുടക്കം. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്. 

സംസ്ഥാന പ്രസി‍ഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കിയുമാണ് ഏറ്റുമുട്ടുന്നത്. ഇരു ഗ്രൂപ്പില്‍ നിന്നുള്ള വിമത ശല്യം ഇരുവർക്കും തലവേദനയാകുന്നുണ്ട്. ഗ്രൂപ്പിലാതെ മത്സരിക്കുന്നവരും കുറവല്ല.

കെ.സുധാകരന്‍, വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ പക്ഷങ്ങള്‍ക്ക് പ്രത്യേകം സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ വിശാല ഐ ഗ്രൂപ്പിനുള്ള ശ്രമങ്ങളാണ് ഒരുപക്ഷത്ത്.

വിഡി സതീശന്റെ പിന്തുണ കൂടി രാഹുല്‍ മാങ്കൂട്ടത്തിന് കിട്ടിയേക്കും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഷാഫി പറമ്പിലാണ് എ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. 

മണ്ഡലം പ്രസിഡന്റ് മുതല്‍ സംസ്ഥാന പ്രസിഡന്‍റ് വരെയുള്ള ആറുവോട്ടുകളാണ് ഒരാള്‍ക്കുളളത്. ഒരുമാസം വോട്ടെടുപ്പ് നീണ്ടുനില്‍ക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്താണ് യൂത്ത് കോണ്‍ഗ്രസില്‍ അംഗമാകേണ്ടത്. 

തിരഞ്ഞെടുപ്പ് വോട്ടര്‍ ഐഡിയും ഫോട്ടോയും വേണം. യൂത്ത് കോണ്‍ഗ്രസ് അംഗമാകാന്‍ തയ്യാറാണെന്ന് പറയുന്ന എട്ട് സെക്കന്‍റ് വീഡിയോയും അപ്ലോഡ് ചെയ്യണം. അംഗത്വഫീസ് 50 രൂപ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.