നീറ്റ് പരീക്ഷാ ഫലത്തിലും വ്യാജരേഖ; കൃത്രിമം കാട്ടി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ ഫലത്തിലും വ്യാജരേഖ; കൃത്രിമം കാട്ടി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കടയ്ക്കല്‍: നീറ്റ് പരീക്ഷാഫലത്തില്‍ കൃത്രിമം കാട്ടി തുടര്‍ പഠനത്തിന് ശ്രമിച്ച കൊല്ലം സ്വദേശിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍. ഡിവൈഎഫ്‌ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കല്‍ ഏരിയ കോ-ഓര്‍ഡിനേറ്ററുമായ മടത്തറ ഒഴുകുപാറ ഖാന്‍ മന്‍സിലില്‍ സെമിഖാനാണ് (21) തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത്.

2021-22 നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാതിരുന്ന സെമിഖാന്‍ സ്‌കോര്‍ ഷീറ്റില്‍ കൂടുതല്‍ മാര്‍ക്കും ഉയര്‍ന്ന റാങ്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കി. നീറ്റ് പരീക്ഷയില്‍ 468 മാര്‍ക്കുണ്ടന്നും തുടര്‍പഠനത്തിന് പ്രവേശനം കിട്ടുന്നില്ലെന്നും കാട്ടി സെമിഖാന്‍ തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സംഭവത്തില്‍ റൂറല്‍ എസ്പി നേരിട്ട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു.

പൊലീസ് സൈബര്‍ സെല്‍ വിഭാഗവും ചിതറ പൊലീസും നടത്തിയ അന്വേഷണത്തിലാണ് സെമിഖാന്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. യഥാര്‍ഥത്തില്‍ 16 മാര്‍ക്കാണ് ഇയാള്‍ക്ക് കിട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരുദിവസം നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനുമൊടുവിലാണ് സെമിഖാനെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത സെമിഖാനെ കൂടുതല്‍ ചോദ്യം ചെയ്യാനായി തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.