നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ തിയതി നിശ്ചയിക്കാനിരിക്കെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്; രൂക്ഷ വിമര്‍ശനവുമായി കോടതി

നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ തിയതി നിശ്ചയിക്കാനിരിക്കെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്; രൂക്ഷ വിമര്‍ശനവുമായി കോടതി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ വിചാരണ നിര്‍ത്തി വെക്കണമെന്ന ആവശ്യവുമായി പൊലീസ്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പൊലീസ് ഈ ആവശ്യമുന്നയിച്ചത്.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തിയതി തീരുമാനിക്കാനിരിക്കെയാണ് പൊലീസിന്റെ പുതിയ നീക്കം. മന്ത്രി വി. ശിവന്‍കുട്ടി അടക്കം നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികള്‍ക്ക് സഹായകരമായി രീതിയിലാണ് തുടരന്വേഷണം വേണമെന്ന പൊലീസിന്റെ ആവശ്യം.

സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്ക് പരിക്കേറ്റതടക്കമുള്ള കൂടുതല്‍ വസ്തുതകളില്‍ തുടരന്വേഷണം വേണമെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. ഇ.എസ് ബിജിമോളും ഗീതാ ഗോപിയും സമാന ആവശ്യം ഉന്നയിച്ച് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം അവര്‍ തന്നെ പിന്‍വലിച്ചിരുന്നു.ഇതേ കാര്യമാണിപ്പോള്‍ അന്വേഷണ സംഘം തന്നെ മുന്നോട്ട് വെക്കുന്നത്.

തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന പൊലീസിന്റെ ആവശ്യത്തെ സിജെഎം കോടതി രൂക്ഷമായി വിമര്‍ശിച്ചു. തുടരന്വേഷണത്തില്‍ പുതുതായെന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമേല്ല അനബന്ധ കുറ്റപത്രത്തിന് പ്രസക്തി ഉള്ളൂ എന്നായിരുന്നു ചോദ്യം.

കോടതി ഇടപെട്ടതോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ അപേക്ഷയില്‍ ഉടന്‍ തിരുത്താമെന്ന് അറിയിച്ചു. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാമെന്ന ഭാഗം മാറ്റാമെന്നും അറിയിച്ചു.

കേസില്‍ കോടതിയുടെ തുടര്‍ നിലപാടാണ് നിര്‍ണായകം. കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി വരെ തള്ളിയതാണ്. കുറ്റപത്രം പ്രതികള്‍ക്ക് വായിച്ച് കേള്‍പ്പിച്ച് വിചാരണ നടപടിയിലേക്ക് കടക്കാനാരിക്കെയാണ് വീണ്ടും അന്വേഷണമെന്ന പൊലീസിന്റെ ആവശ്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.