19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും: ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും: ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ കടുത്ത നടപടികളുമായി ദേശീയ അന്വേഷണ ഏജന്‍സി. വിദേശത്തുള്ള 19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ തീരുമാനിച്ചു. ബ്രിട്ടന്‍, യുഎസ്, കാനഡ, യുഎഇ, പാകിസ്ഥാന്‍ എന്നിവ ഉള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനി ഭീകരരുടെ പട്ടിക തയ്യാറാക്കാനാണ് എന്‍ഐഎ നീക്കം. യുഎപിഎ നിയമത്തിന്റെ സെക്ഷന്‍ 33 (5) പ്രകാരമാണ് നടപടി.

ശനിയാഴ്ച, യുഎസ് ആസ്ഥാനമായ ഖാലിസ്ഥാന്‍ ഭീകരനും സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) മേധാവിയുമായ ഗുര്‍പത്വന്ത് സിങ് പന്നൂന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു.

എന്‍ഐഎയുടെ പട്ടികയിലെ 19 ഖാലിസ്ഥാനി ഭീകരര്‍

1. പരംജീത് സിങ് പമ്മ, യുണൈറ്റഡ് കിങ്ഡം (യുകെ)
2. വാധ്വ സിങ് (ബബ്ബര്‍ ചാച്ച), പാകിസ്ഥാന്‍
3. മകുല്‍വന്ത് സിങ് മുതാഡ, യുകെ
4. ജെഎസ് ധലിവാള്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്
5. സുഖ്പാല്‍ സിങ്, യുകെ
6. ഹര്‍പ്രീത് സിങ് (റാണാ സിങ്), യുഎസ്
7. സരബ്ജീത് സിങ് ബേനൂര്‍, യുകെ
8. കുല്‍വന്ത് സിങ് (കാന്ത), യുകെ
9. ഹര്‍ജപ് സിങ് (ജപ്പി സിങ്), യുഎസ്
10. രഞ്ജിത് സിങ് നീത, പാകിസ്ഥാന്‍
11. ഗുര്‍മീത് സിങ് (ബഗ്ഗ ബാബ)
12. ഗുര്‍പ്രീത് സിങ് (ബാഗി), യുകെ
13. ജസ്മീത് സിങ് ഹക്കീംസാദ- ദുബായ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്ത്
14. ഗുര്‍ജന്ത് സിങ് ധില്ലണ്‍, ഓസ്ട്രേലിയ
15. ലഖ്ബീര്‍ സിങ് റോഡ്, കാനഡ
16. അമര്‍ദീപ് സിങ് പുരേവാള്‍, യുഎസ്
17. ജതീന്ദര്‍ സിങ് ഗ്രെവാള്‍, കാനഡ
18. ദുപീന്ദര്‍ സിങ് യുകെ
19. എസ് ഹിമ്മത് സിങ്, യുഎസ്

നേരത്തെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ നിജ്ജാറിനെക്കുറിനെയും പ്രവര്‍ത്തനത്തെയും കുറിച്ച് വിശദമായ രേഖകള്‍ പുറത്തുവിട്ടിരുന്നു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊലപാതകത്തില്‍ പിടികിട്ടാപ്പുള്ളിയായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവന്‍ ജഗ്തര്‍ സിംഗ് താരയെ, നിജ്ജാര്‍ പാകിസ്ഥാനിലെത്തി സന്ദര്‍ശിച്ചതായി ഇതില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.