ടെക്സസിലേക്കുള്ള അനിയന്ത്രിത കുടിയേറ്റം; സംസ്ഥാനം സന്ദർശിക്കാനൊരുങ്ങി ടെക്സസുകാരനായ ഇലോൺ മസ്ക്

ടെക്സസിലേക്കുള്ള അനിയന്ത്രിത കുടിയേറ്റം; സംസ്ഥാനം സന്ദർശിക്കാനൊരുങ്ങി ടെക്സസുകാരനായ ഇലോൺ മസ്ക്


ടെക്സസ്: ടെക്‌സസിലേക്കുള്ള അനിയന്ത്രിതമായ അനധികൃത കുടിയേറ്റം ​ഗുരുതരമായ പ്രശ്നമാണെന്ന് ട്വിറ്റർ മേധാവി ഇലോൺ മസ്ക്. കഴിഞ്ഞ ദിവസം രാത്രി താൻ (സൗത്ത് ടെക്‌സസ് കോൺഗ്രസുകാരൻ) മേയർ ടോണി ഗോൺസാലെസുമായി സംസാരിച്ചു. ഇത് ഗുരുതരമായ പ്രശ്‌നമാണെന്ന് അദേഹം സ്ഥിരീകരിച്ചു എന്ന് മസ്‌ക് ട്വിറ്ററിൽ കുറിച്ചു

അനിയന്ത്രിതമായ കുടിയേറ്റത്തിൽ ടെക്സസടക്കമുള്ള സംസ്ഥനങ്ങളിലെ ജനങ്ങൾ വലയുകയാണ്. ഇപ്പോൾ ആളുകളുടെ വരവ് എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തി. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ താൻ ഈ ആഴ്ച അവസാനം ഈഗിൾ പാസിലേക്ക് പോകുമെന്നും മസ്ക് പറഞ്ഞു. ഈഗിൾ പാസ്, ടെക്‌സാസ്, യുഎസിന്റെ തെക്കൻ അതിർത്തി എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളിലെ നൂറുകണക്കിന് കുടിയേറ്റക്കാരുടെ വീഡിയോ പോസ്റ്റ് ചെയ്ത ഉപയോക്താവിനുള്ള പ്രതികരണമായിരുന്നു മസ്കിന്റെ പോസ്റ്റ്.

അനധികൃതമായി പ്രവേശിക്കുന്നത് വളരെ വിചിത്രമായി തോന്നുന്നു. എന്നാൽ നിയമപരമായ തൊഴിൽ വിസ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അനധികൃത കുടിയേറ്റം, പ്രത്യേകിച്ച് ടെക്സാസിലേക്കുള്ളത് വല്ലാതെ ആശങ്കപ്പെടുത്തുന്നു. ടെക്‌സസുമായുള്ള മെക്‌സിക്കൻ അതിർത്തിയിലെ സാഹചര്യം ഇത്ര വലിയ പ്രശ്‌നമായതിനു പിന്നിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്. ഇത്തരമൊരു പ്രധാന പ്രശ്നത്തിന് മാധ്യമങ്ങൾ വേണ്ടരീതിയിൽ പ്രാധാന്യം നൽകുന്നില്ലെന്നും മസ്ക് കുറ്റപ്പെടുത്തി.

ഏകദേശം രണ്ട് ദശലക്ഷം ആളുകൾ ഭൂമിയിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ഓരോ വർഷവും യുഎസിന്റെ തെക്കൻ അതിർത്തിയിലൂടെ പ്രവേശിക്കുന്നു. എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും നിലവിലെ ഭരണകൂടം ഒരു പ്രതിരോധ നടപടിയും സ്വീകരിക്കുന്നില്ലെന്നും മസ്ക് പറഞ്ഞു. ബൈഡൻ സർക്കാർ കുടിയേറ്റ നിയമങ്ങളിൽ അയവു വരുത്തിയതാണ് പ്രശ്നം ഇത്ര രൂക്ഷമാകാൻ കാരണമായത്.

അതേ സമയം ഇലോൺ മസ്‌കും ഒരു കുടിയേറ്റക്കാരനാണ്. 18 വയസ്സുള്ളപ്പോൾ അദേഹം ദക്ഷിണാഫ്രിക്കയിൽ നിന്ന് കാനഡയിലെത്തി, കനേഡിയൻ വംശജയായ അമ്മ വഴി പൗരത്വം നേടി. അന്താരാഷ്‌ട്ര വിദ്യാർത്ഥിയായി യുഎസിൽ എത്തിയ അദ്ദേഹം 2002ൽ യുഎസ് പൗരത്വം നേടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.