ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ ആരാധനാലയം യോഗി സര്‍ക്കാര്‍ പൊളിച്ചു മാറ്റി; പ്രതിഷേധവുമായി വിശ്വാസികള്‍

ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ ആരാധനാലയം യോഗി സര്‍ക്കാര്‍ പൊളിച്ചു മാറ്റി; പ്രതിഷേധവുമായി വിശ്വാസികള്‍

ജോണ്‍പൂര്‍(യുപി): അനധികൃത നിര്‍മ്മാണം എന്ന ആരോപണം ഉയര്‍ത്തി ക്രൈസ്തവ ആരാധനാലയം പൊളിച്ചുമാറ്റി യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ ജോണ്‍പൂര്‍ ജില്ലയിലെ ബുലന്ദി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ജീവന്‍ ജ്യോതി എന്ന ക്രൈസ്തവ ആരാധനാലയമാണ് സര്‍ക്കാര്‍ പൊളിച്ചു മാറ്റിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 11 ാണ് സംഭവം.

ഏഴ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് ആരാധനാലയം പൊളിച്ച് മാറ്റിയത്. ദേവാലയത്തിലേക്കുള്ള റോഡ് ബ്ലോക്ക് ചെയ്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അസംഗഡ്, ഗാസിപൂര്‍, തുടങ്ങി നിരവധി സമീപ സ്ഥലങ്ങളില്‍ നിന്നെല്ലാം വിശ്വാസികള്‍ പ്രാര്‍ത്ഥനക്കായി ഒരുമിച്ചു കൂടിയിരുന്ന ദേവാലയമാണ് പൊളിച്ച് മാറ്റിയത്. സര്‍ക്കാര്‍ നടപടിക്കെതിരെ ക്രൈസ്തവര്‍ക്കിടയില്‍ പ്രതിഷേധമേറുകയാണ്.

സബ് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് നേഹ മിശ്ര, അഡീഷണല്‍ എസ്.പി ബ്രിജേഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ 11 ന് വൈകുന്നേരം അഞ്ചിന് ആരംഭിച്ച ആരാധനാലയം തകര്‍ക്കല്‍ രാത്രി വരെ നീണ്ടു. 2018 ല്‍ 'അഖില ഭാരതീയ ക്ഷത്രിയ മഹാസഭയുടെ സെക്രട്ടറിയായ അഖില്‍ യാദവ് ഈ പ്രാര്‍ത്ഥനാ കേന്ദ്രത്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 270 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വ്യാജ മതപരിവര്‍ത്തന ആരോപണത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. ഈ കേസ് ഇപ്പോഴും അലഹാബാദ് ഹൈകോടതിയുടെ പരിഗണനയിലാണ്. അതിനിടെ ആരാധനാലയം പൊളിച്ചതിന് ചിലവായി 2,83,000 രൂപ നല്‍കുവാന്‍ ദേവാലയ അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

യോഗി ആദിത്യനാഥിന്റെ ഭരണത്തിന്‍ കീഴില്‍ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശിലെ ക്രൈസ്തവര്‍ ഇരയായിക്കൊണ്ടിരിക്കുന്നത്. 'ആര്‍ട്ടിക്കിള്‍ 14' പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2021 ല്‍ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ 101 കേസുകളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ മൂന്നിലൊരു ഭാഗവും ഹിന്ദുത്വവാദി സംഘടനകള്‍ ക്രിസ്ത്യാനികളെ കുടുക്കാന്‍ കെട്ടിച്ചമച്ച കേസുകളായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.