യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുമെന്ന പ്രസ്താവന; ഡൊണാൾഡ് ട്രംപിനെ ഉക്രെയ്‌നിലേക്ക് ക്ഷണിച്ച് സെലൻസ്കി

യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുമെന്ന പ്രസ്താവന; ഡൊണാൾഡ് ട്രംപിനെ ഉക്രെയ്‌നിലേക്ക് ക്ഷണിച്ച് സെലൻസ്കി

കീവ്: 2024 ൽ താൻ വീണ്ടും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുമെന്ന മുൻ യുഎസ് പ്രസിഡന്റിന്റെ പ്രസ്തവനക്ക് പിന്നാലെ ഡൊണാൾഡ് ട്രംപിനെ ഉക്രെയ്ൻ സന്ദർശിക്കാൻ ക്ഷണിച്ച് പ്രസിഡന്റ് വോളോഡോമിർ സെലെൻസ്‌കി. മീറ്റ് ദ പ്രസ്സിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെലൻസ്കി. ഏകദേശം 24 മണിക്കൂറിനുള്ളിൽ തനിക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാനും യുദ്ധം അവസാനിപ്പിക്കാനും കഴിയുമെന്ന് മുൻ പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് അദേഹത്തോട് ചില കാര്യങ്ങൾ പറയണം. അതിനാൽ അദ്ദേഹത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ് ബൈഡൻ ഇവിടെ ഉണ്ടായിരുന്നു, അദേഹത്തിന് ചില കാര്യങ്ങൾ മനസിലായി. അതിനാൽ ഞാൻ ട്രംപിനെ ഇവിടേക്ക് ക്ഷണിക്കുന്നെന്ന് സെലെൻസ്‌കി പറഞ്ഞു.

അദേഹത്തിന് ഇവിടെ വരാൻ കഴിയുമെങ്കിൽ, എനിക്ക് വെറും 24 മിനിറ്റ് സമയം ആവശ്യമാണ്. ആ സമയപരിധിക്കുള്ളിൽ തനിക്ക് എന്തുകൊണ്ട് ഈ യുദ്ധം കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രസിഡന്റ് ട്രംപിനോട് വിശദീകരിക്കാൻ കഴിയും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കാരണം അദേഹത്തിനും ഇവിടെ സമാധാനം കൊണ്ടുവരാൻ കഴിയില്ലെന്നും സെലെൻസ്‌കി പറഞ്ഞു.

ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഉക്രെയ്‌നിന് യുഎസിന്റെ പിൻബലമുണ്ടാകുമോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലായിരുന്നുവെന്നും സെലൻസ്‌കി പറഞ്ഞു. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ഉക്രെയ്നിലെ യുദ്ധം പരിഹരിക്കുമെന്ന് സെപ്റ്റംബറിലാണ് ട്രംപ് അവകാശപ്പെട്ടത്. താൻ ആ ദൗത്യം എങ്ങനെ നിർവഹിക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും അദേഹം നൽകിയിരുന്നു. ഞാൻ പുടിനോടും സെലൻസ്‌കിയോടും ചില കാര്യങ്ങൾ പറഞ്ഞ് യുദ്ധം ന്യായമായും പരിഹരിക്കുമെന്ന് ട്രംപ് ആ സമയത്ത് പറഞ്ഞിരുന്നു.

2024 ലെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ച് മുൻ ന്യൂജേഴ്സി ഗവർണർ ക്രിസ് ക്രിസ്റ്റിയും മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഉൾപ്പെടെയുള്ള മറ്റ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളും ഉക്രെയ്ൻ സന്ദർശിക്കുകയും അവരുടെ പ്രചാരണ വേളയിൽ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.