ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസി അടച്ചു; ഇന്ത്യ ഏറ്റെടുക്കണമെന്ന് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍

ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസി അടച്ചു;  ഇന്ത്യ ഏറ്റെടുക്കണമെന്ന് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസി കെട്ടിടവും സ്വത്തുക്കളും ഇന്ത്യ ഏറ്റെടുക്കണമെന്ന ആവശ്യമുന്നയിച്ച് അഫ്ഗാന്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍. ഇന്ത്യ നിലപാടെടുക്കാത്ത സാഹചര്യത്തില്‍ എംബസി അടച്ചതായി നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രസ്താവനയിറക്കി.

ഇത് രണ്ടാം തവണയാണ് എംബസി അടച്ചുവെന്ന പ്രസ്താവന അഫ്ഗാന്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പുറത്തിറക്കുന്നത്. നവംബര്‍ ഒന്നിനും സമാനമായ സാഹചര്യമുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തോട് യോജിക്കാത്ത ഉദ്യോഗസ്ഥരാണ് ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ ഉണ്ടായിരുന്നത്. ഇന്ത്യയിലെ എംബസി നേരിട്ട് താലിബാന് കൈമാറുന്നില്ലെന്നാണ് മുന്‍നയതന്ത്ര ഉദ്യോഗസ്ഥരുടെ തീരുമാനം. ഇന്ത്യയോട് ഏറ്റെടുക്കണമെന്ന ആവശ്യമാണ് അവര്‍ മുന്നോട്ട് വെച്ചിട്ടുളളത്.

ഡല്‍ഹിയിലുളള എംബസി അഫ്ഗാനില്‍ ഭരണത്തിലുളള താലിബാന് കൈമാറണോ എന്ന് ഇന്ത്യയ്ക്ക് തീരുമാനിക്കാം. നിലവില്‍ താലിബാന്‍ ഭരണത്തോട് നയതന്ത്ര ബന്ധം വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയിലുള്ള അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര പരിരക്ഷ നല്‍കുന്നതിലും കേന്ദ്രം തീരുമാനമെടുത്തിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.