കുഞ്ഞേ മാപ്പ്! ആ പിഞ്ചുദേഹം ഏറ്റുവാങ്ങാന്‍ ആരുമെത്തിയില്ല; എളമക്കരയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ സംസ്‌കാരം പൊലീസ് നടത്തും

കുഞ്ഞേ മാപ്പ്! ആ പിഞ്ചുദേഹം ഏറ്റുവാങ്ങാന്‍ ആരുമെത്തിയില്ല; എളമക്കരയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ സംസ്‌കാരം പൊലീസ് നടത്തും

കൊച്ചി: എളമക്കരയില്‍ അമ്മയുടെയും കാമുകന്റെയും ക്രൂര മര്‍ദനത്തെ തുടര്‍ന്ന് മരിച്ച ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും എത്തിയില്ല. കളമശേരി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ അനാഥമായി കിടക്കുന്ന മൃതദേഹം പൊലീസ് സംസ്‌കരിക്കും.

മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറാവാത്ത പശ്ചാത്തലത്തിലാണ് കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. നാളെയല്ലെങ്കില്‍ മറ്റന്നാള്‍ സംസ്‌കരിക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഈ മാസം മൂന്നിനാണ് അമ്മ അശ്വതിയുടെ കാമുകനായ ഷാനിഫ് കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മരണം ഉറപ്പാക്കുന്നതിനായി ശരീരത്തില്‍ കടിച്ചുനോക്കിയെന്നുള്ള വിവരം ഷാനിഫ് തുറന്നു പറഞ്ഞപ്പോള്‍ കേട്ടു നിന്നവര്‍ ഞെട്ടലോടെയാണ് അത് ശ്രവിച്ചത്‌.

അശ്വതിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് ഇരുവരും ചേര്‍ന്ന് ക്രൂരമായി കൊന്നത്. ഷാനിഫുമായുള്ള ബന്ധത്തില്‍ കുട്ടി ബാധ്യതയാകാതിരിക്കാനാണ് കൊല നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.