കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ ശ്രദ്ധേയ നേട്ടവുമായി കേരള ഹൈക്കോടതി; രാജ്യത്തെ മറ്റ് കോടതികള്‍ക്ക് മാതൃക

കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ ശ്രദ്ധേയ നേട്ടവുമായി കേരള ഹൈക്കോടതി; രാജ്യത്തെ മറ്റ് കോടതികള്‍ക്ക് മാതൃക

കൊച്ചി: കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ രാജ്യത്തെ മറ്റ് കോടതികള്‍ക്ക് മാതൃകയായി കേരള ഹൈക്കോടതി. ഈ വര്‍ഷം ഫയല്‍ ചെയ്ത ഒരു ലക്ഷത്തോളം കേസുകളില്‍ എണ്‍പത്തി ആറായിരത്തി എഴുനൂറ് കേസുകള്‍ ഹൈക്കോടതി തീര്‍പ്പാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനമെങ്കിലും അധികമാണ് തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം.

പേപ്പര്‍ രഹിതമാക്കുന്നതിലും കേരള ഹൈക്കോടതി ഏറെ മുന്നിലാണെന്ന മാത്രമല്ല കീഴ്‌കോടതികളെയും പേപ്പര്‍ രഹതിമാക്കുന്ന നടപടികള്‍ പുരോഗമിക്കുകയുമാണ്. ഇതിന്റെ ഭാഗമായി 36 ജഡ്ജിമാരുള്ള ഹൈക്കോടതിയിലെ ഭൂരിഭാഗം ബഞ്ചുകളും പൂര്‍ണമായി പേപ്പര്‍ രഹിതമാക്കി.

2023 ല്‍ സിവില്‍, ക്രിമിനല്‍ അപ്പീലുകള്‍, റിവിഷന്‍ ഹര്‍ജികള്‍, റിട്ട് ഹര്‍ജികള്‍ ജാമ്യാപേക്ഷകള്‍ എന്നിവയിലൂടെ 98,985 ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയത്. ഇതില്‍ 44,368 റിട്ട് ഹര്‍ജിയും, 11,649 ജാമ്യാപേക്ഷയുമുണ്ട്. ഇതില്‍ 86700 കേസുകളും ഈ വര്‍ഷം തന്നെ തീര്‍പ്പാക്കാന്‍ കഴിഞ്ഞു. ഏതാണ്ട് 88 ശതമാനത്തോളം കേസുകളാണ് തീര്‍പ്പാക്കിയത്.

9360 കേസുകളില്‍ വിധി പറഞ്ഞ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് കൂടുതല്‍ കേസുകളില്‍ തീരുമാനമെടുത്തത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ 6,160 കേസുകളില്‍ ഒരുവര്‍ഷം കൊണ്ട് വിധി പറഞ്ഞു. ജസ്റ്റിസുമാരായ പി.ഗോപിനാഥ്, മുഹമ്മദ് നിയാസ്, എന്‍.നഗരേഷ്, സിയാദ് റഹ്മാന്‍ എന്നിവരും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ മുന്നിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.