ഇസ്രയേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനം: ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ തേടി ഡല്‍ഹി പൊലീസ്

ഇസ്രയേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനം: ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ തേടി ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ തേടി അന്വേഷണ സംഘം. സര്‍വകലാശാലയുടെ ചുവരുകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ നല്‍കാന്‍ ഡല്‍ഹി പൊലീസ് സര്‍വകലാശാല അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഡല്‍ഹി പൊലീസ്, എന്‍.ഐ.എ, എന്‍.എസ്.ജി സംഘങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ജാമിയ നഗറില്‍ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാള്‍ വന്നതെന്നാണ് പൊലീസിന്റെ നിഗമനം. ജാമിയ മില്ലിയ ഇസ്ലാമിയ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറിയത്. സംഭവ സ്ഥലത്തേക്ക് ഇയാളെ കൊണ്ടുവിട്ട ഓട്ടോറിക്ഷാ ഡ്രൈവറെ ഇതിനകം ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു.

സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് സാമ്പിളുകള്‍ പൊലീസ് അന്ന് തന്നെ ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഐ.ഇ.ഡി സ്ഫോടനമല്ലെന്നും പ്രാദേശികമായി നിര്‍മിച്ച ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും എന്‍.എസ്.ജി കണ്ടെത്തിയിരുന്നു. ഡിസംബര്‍ 26 ന് വൈകുന്നേരമാണ് ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.