'നീതിക്കായി എന്നും കുടുംബത്തോടൊപ്പം': സിദ്ധാര്‍ത്ഥിന്റെ വീടിന് മുന്നില്‍ ഡിവൈഎഫ്ഐയുടെ ഫ്ളക്സ്; മകന്റെ മരണം പോലും മുതലെടുക്കാന്‍ നോക്കുന്നുവെന്ന് പിതാവ്

'നീതിക്കായി എന്നും കുടുംബത്തോടൊപ്പം': സിദ്ധാര്‍ത്ഥിന്റെ വീടിന് മുന്നില്‍ ഡിവൈഎഫ്ഐയുടെ ഫ്ളക്സ്; മകന്റെ മരണം പോലും മുതലെടുക്കാന്‍ നോക്കുന്നുവെന്ന് പിതാവ്

മാനന്തവാടി: ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് മരണപ്പെട്ട പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ വീട്ടുമുറ്റത്ത് ഫ്ളക്സ് വച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. സിദ്ധാര്‍ത്ഥ് എസ്എഫ്ഐ പ്രവര്‍ത്തകനാണെന്ന വിധത്തിലാണ് പ്രവര്‍ത്തകര്‍ ഫ്ളക്സ് വച്ചിരിക്കുന്നത്.

വയനാട് പൂക്കോട് ഗവ. വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനും കുറക്കോട് വിനോദ് നഗര്‍ നിവാസിയുമായ സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമനിലുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക. കൃത്യമായി അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം എന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഫ്ളക്സില്‍ എഴുതിയിരിക്കുന്നത്.

എന്നാല്‍ ഇതിനെിരെ സിദ്ധാര്‍ത്ഥിന്റെ പിതാവ് രംഗത്തെത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്റെ മകനെ എസ്എഫ്ഐ പ്രവര്‍ത്തകനാക്കാന്‍ ശ്രമിക്കുകയാണെന്നും തന്റെ അറിവില്‍ മകന് രാഷ്ട്രീയമില്ലെന്നും പിതാവ് ടി. ജയപ്രകാശ് പറഞ്ഞു. മകന്റെ മരണം പോലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുതലെടുക്കുകയാണ്. നിരവധി തവണ ഫ്ളക്സ് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും പ്രവര്‍ത്തകര്‍ അനുസിരിച്ചില്ലെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.