മരത്തില്‍ നിന്ന് വീണ് മരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം; എട്ട് വയസുകാരന്റെ മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം

മരത്തില്‍ നിന്ന് വീണ് മരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം; എട്ട് വയസുകാരന്റെ മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം

തൃശൂര്‍: വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അരുണ്‍ കുമാറിന്റെ (8) മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം. സജിക്കുട്ടന്റെ (15) മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമെന്നും പ്രാഥമിക വിവരം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹങ്ങള്‍ ഊരിലേക്ക് കൊണ്ടുപോയി.
ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായി വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെയാണ് രണ്ട് കുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടേയും മൃതദേഹങ്ങള്‍ കോളനിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.

വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് ഒരാഴ്ച മുന്‍പാണ് സജിക്കുട്ടന്‍, അരുണ്‍കുമാര്‍ എന്നിവരെ കാണാതായത്. കുട്ടികളെ കണ്ടെത്തുന്നതിന് ഏഴ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികളുടെ മരണ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് നടന്ന പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വന്നിട്ടില്ല. കൂടാതെ ആന്തരികാവയവങ്ങളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ കൂടി റിപ്പോര്‍ട്ട് കിട്ടുന്നതോടെയാണ് മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയതിനിടെ മരത്തില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം.

കുട്ടികളെ കാണാതായി അഞ്ച് ദിസത്തിന് ശേഷമാണ് പൊലീസിന് പരാതി ലഭിക്കുന്നത്. രണ്ടു കുട്ടികളും ബന്ധുക്കളുടെ വീട്ടില്‍ പോകുറുണ്ട് അങ്ങനെ പോയതായിരിക്കാമെന്നായിരുന്നു കുടുംബം ആദ്യം കരുതിയിരുന്നത്. എന്നാല്‍ കുട്ടികള്‍ ദിവസങ്ങള്‍ കഴിഞ്ഞും മടങ്ങി എത്താതിരുന്നതോടെയാണ് കുടുംബം പൊലീസിനെ വിവരം അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.