തിരുവനന്തപുരം: പത്തനംതിട്ട മുക്കൂട്ടുതറ കൊല്ലമുള സ്വദേശിയും കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് പിതാവിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഐ.
അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചും തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുമുള്ള ഹര്‍ജിയിലാണ് സിബിഐ കൂടുതല്‍ സമയം ചോദിച്ചത്. കേസ് അടുത്ത മാസം അഞ്ചിലേക്ക് മാറ്റി.
തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് സിബിഐ നല്‍കിയ ക്ലോഷര്‍ റിപ്പോര്‍ട്ടിനെതിരെയാണ് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി നേരത്തെ കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ജെസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷര്‍ റിപ്പോര്‍ട്ടാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് സിബിഐയുടെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26