തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നിലപാടുകള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.
തന്നെ അപമാനിക്കുന്ന നിലപാട് അലോഷ്യസ് സേവ്യറില്‍ നിന്നുണ്ടായി എന്ന് വ്യക്തമാക്കി സുധാകരന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. കെ.എസ്.യു ക്യാമ്പിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസിയുടെ അന്വേഷണ സമിതിയോട് ഇന്ന് തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
കടുത്ത അച്ചടക്ക നടപടി വേണമെന്ന നിലപാടില്‍ അയവു വരുത്താതെ, കെഎസ്‌യു പ്രസിഡന്റിനെ ലക്ഷ്യമാക്കിയാണ് കെപിസിസി അധ്യക്ഷന്റെ നീക്കം. നെയ്യാര്‍ ഡാമില്‍ നടന്ന പഠന ക്യാമ്പിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണെന്ന് കെ. സുധാകരന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
സ്വതന്ത്ര സംഘടനയെന്ന നിലയിലാണ് കെ.എസ്.യു പ്രവര്‍ത്തിക്കുന്നത്. നാല് പേര്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി പോലും നീതിയുക്തമല്ലെന്നും പരാതിയില്‍ പറഞ്ഞു. അതേസമയം കെപിസിസി അന്വേഷണ സമിതിയുടെ
വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാകും.
നടപടിയെടുക്കേണ്ട നേതാക്കളുടെ പട്ടിക സഹിതമാവും എം.എം നസീറിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് നല്‍കുക. അലോഷ്യസ് സേവ്യര്‍ പ്രതികാരപൂര്‍വം പെരുമാറിയെന്ന് സസ്‌പെന്‍ഷനിലായ സുധാകര പക്ഷക്കാരനായ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു
ക്യാമ്പ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കെപിസിസി അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാവും അച്ചടക്ക നടപടിക്ക് എന്‍.എസ്.യുവിനോട് കെപിസിസി അധ്യക്ഷന്‍ ശുപാര്‍ശ ചെയ്യുക.
എന്നാല്‍ തന്റെ അനുയായിയായ സംസ്ഥാന അധ്യക്ഷനെ സംരക്ഷിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിദ്യര്‍ഥി സംഘടനയുടെ പേരിലും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലുള്ള പോര് മുറുകുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26