ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ വീണ്ടും തിരിച്ചടി; മൂന്ന് സര്‍വകലാശാലകളിലെ സേര്‍ച്ച് കമ്മറ്റി രൂപികരണം സ്റ്റേ ചെയ്തു

ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍  വീണ്ടും തിരിച്ചടി; മൂന്ന് സര്‍വകലാശാലകളിലെ സേര്‍ച്ച് കമ്മറ്റി രൂപികരണം  സ്റ്റേ ചെയ്തു

കൊച്ചി: മൂന്ന് സര്‍വകലാശാലകളിലെ വിസി നിയമനത്തിന് സര്‍ക്കാരിനെ അവഗണിച്ച് സേര്‍ച് കമ്മറ്റി രൂപികരിച്ച ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

കേരള സര്‍വകലാശാല, എം.ജി, മലയാളം സര്‍വകലാശാലകളിലേക്കുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. കേരള സാങ്കേതിക സര്‍വകലാശ സേര്‍ച്ച് കമ്മറ്റിയുടെ നിയമനം ഹൈക്കോടതി നേരത്തേ വിലക്കിയിരുന്നു. ഇതോട നാല് സര്‍വകലാശാലകളിലെ സേര്‍ച് കമ്മറ്റികള്‍ക്ക് വിലക്കായി.

ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിനായാണ് ഗവര്‍ണര്‍ സേര്‍ച്ച കമ്മറ്റി രൂപീകരിച്ചത്. സേര്‍ച്ച് കമ്മറ്റി രൂപീകരണത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. സര്‍വകലാശാല പ്രതിനിധികള്‍ ഇല്ലാതെ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സേര്‍ച്ച് കമ്മറ്റി രൂപീകരിച്ചതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

എം.ജിയില്‍ മിസോറം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ആര്‍.എസ് സാംബശിവ റാവു, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് ഡയറക്ടര്‍ ഡോ. സി. ആനന്ദ കൃഷ്ണന്‍, കേരള സര്‍വകലാശാലയില്‍ കര്‍ണാടക കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ബട്ടു സത്യനാരായണ, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്, മലയാളം സര്‍വകലാശാലയില്‍ കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസ് എന്നിവരായിരുന്നു സേര്‍ച്ച് കമ്മറ്റി അംഗങ്ങള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.