മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡിജിപി എം.ആര്‍ അജിത് കുമാറിനുമെതിരെ ഇടത് എംഎല്‍എ പി.വി അന്‍വര്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡിജിപി എം.ആര്‍ അജിത് കുമാറിനുമെതിരെ ഇടത് എംഎല്‍എ പി.വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡിജിപി എം.ആര്‍ അജിത് കുമാറിനുമെതിരെ ഇടത് എംഎല്‍എ പി.വി അന്‍വര്‍. മുഖ്യമന്ത്രി വിശ്വസിച്ച് ഏല്‍പ്പിച്ച കാര്യങ്ങള്‍ ഇരുവരും കൃത്യമായി ചെയ്തില്ലെന്ന് അന്‍വര്‍ ആരോപിച്ചു.

നൊട്ടോറിയസ് ക്രിമിനലാണ് എം.ആര്‍ അജിത് കുമാര്‍. അദേഹം ആളുകളെ കൊല്ലിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ പ്രത്യേക അസിസ്റ്റന്റിനെ നിയമിച്ചിട്ടുണ്ട്.

അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെയാണ് അദേഹം മാതൃകയാക്കുന്നത്. അജിത്ത് കുമാറിന്റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നല്‍കി ഇപ്പോള്‍ വിടുന്നു. ആവശ്യം വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പറയാമെന്നും പി.വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുള്ള പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ ശബ്ദ രേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് അജിത് കുമാറിനെതിരെ അന്‍വര്‍ രംഗത്തെത്തിയത്.

പൊലീസിനെതിരെ ഇനിയും തെളിവുണ്ട്. സര്‍ക്കാരിനെയും പാര്‍ട്ടിയെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. മുഖ്യമന്ത്രി വിശ്വസിച്ചേല്‍പ്പിച്ച കാര്യങ്ങള്‍ എഡിജിപിയും പി ശശിയും ചെയ്തില്ല.

കൊന്നും കൊല്ലിച്ചും ശീലമുള്ള സംഘത്തോടാണ് ഏറ്റുമുട്ടുന്നത്. കസ്റ്റംസില്‍ ഉള്ള ഉദ്യോഗസ്ഥര്‍ കടത്തുകാരെ കടത്തി വിടും. എന്നിട്ട് പൊലീസിന് വിവരം നല്‍കും. പിടിക്കുന്നതില്‍ നിന്ന് സ്വര്‍ണം കവരും. ഇതാണ് രീതി. മുഖ്യമന്ത്രിയെ വിശ്വസ്തര്‍ കുഴിയില്‍ ചാടിക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.