14,235 കോടിയുടെ ഏഴ് കാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ; ലക്ഷ്യം ഹരിയാന, ജമ്മു-കാശ്മീര്‍ തിരഞ്ഞെടുപ്പ്

14,235 കോടിയുടെ ഏഴ് കാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ; ലക്ഷ്യം ഹരിയാന, ജമ്മു-കാശ്മീര്‍ തിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ഹരിയാന, ജമ്മു-കാശ്മീര്‍ സംസ്ഥാനങ്ങള്‍ ഈ മാസം വോട്ടെടുപ്പ് നടക്കാനിരിക്കേ 14,235.30 കോടിയുടെ കാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന പ്രഖ്യാപനത്തോടെ ഏഴിന പദ്ധതികള്‍ക്കാണ് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയത്.

ഹരിയാനയിലും ജമ്മു-കാശ്മീരിലും ബിജെപിക്ക് അത്ര അനുകൂല സാഹചര്യമല്ല നിലവിലുള്ളത് എന്ന തിരിച്ചറിവിലാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് തിരക്കിട്ട് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കര്‍ഷക പ്രതിഷേധം കത്തി നില്‍ക്കുന്ന സംസ്ഥാനമാണ് ഹരിയാന.

ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മിഷന്‍, ക്രോപ്പ് സയന്‍സ് ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍ സെക്യൂരിറ്റി, കാര്‍ഷിക വിദ്യാഭ്യാസം, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സസ്, കന്നുകാലികളുടെ സുസ്ഥിര ആരോഗ്യവും ഉല്‍പാദനവും, ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സുസ്ഥിര വികസനം, കൃഷി വിജ്ഞാന കേന്ദ്രം ശക്തിപ്പെടുത്തല്‍, പ്രകൃതി വിഭവങ്ങളുടെ കൈകാര്യം എന്നിവയാണ് കര്‍ഷകര്‍ക്കുള്ള ഏഴ് പദ്ധതികള്‍.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ അടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങള്‍ ബിജെപിയെ കൈവിട്ടെന്നായിരുന്നു വിലയിരുത്തലുകള്‍. കാര്‍ഷി മേഖലയിലെ വിലയിടിവ് മുതല്‍ കര്‍ഷക സമരം വരെ ഇതിന് കാരണമായി വിലയിരുത്തപ്പെട്ടിരുന്നു.

കാര്‍ഷിക പദ്ധതികള്‍ക്ക് പുറമേ മന്ത്രിസഭ അംഗീകാരം നല്‍കിയ പദ്ധതികളിലും തിരഞ്ഞെടുപ്പിന്റെ സ്വാധീനം വ്യക്തമാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ റെയില്‍വേ വികസന പദ്ധതിയാണ് മറ്റൊന്ന്. മഹാരാഷ്ട്രയിലെ മലാഡില്‍ നിന്നും മധ്യപ്രദേശിലെ ഇന്‍ഡോര്‍ വരെ നീളുന്ന പുതിയ റെയില്‍ പാതയ്ക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. 309 കിലോമീറ്ററാണ് ഈ പാതയുടെ നീളം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.