'മാനാഞ്ചിറ സ്‌ക്വയറില്‍ വന്നു നില്‍ക്കാം, തെറ്റ് ചെയ്തെങ്കില്‍ എന്നെ കല്ലെറിഞ്ഞ് കൊല്ലാം'; ഒരു രൂപ പോലും പിരിച്ചിട്ടില്ലെന്ന് മനാഫ്

 'മാനാഞ്ചിറ സ്‌ക്വയറില്‍ വന്നു നില്‍ക്കാം, തെറ്റ് ചെയ്തെങ്കില്‍ എന്നെ കല്ലെറിഞ്ഞ് കൊല്ലാം'; ഒരു രൂപ പോലും പിരിച്ചിട്ടില്ലെന്ന് മനാഫ്

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ലോറിയുടമ മനാഫ്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.

'സത്യമായിട്ടും അവരുടെ കുടുംബം പറഞ്ഞത് കേട്ടിട്ടില്ല. എന്നെ നിങ്ങള്‍ക്ക് വിശ്വസിക്കാം. ഞാന്‍ എവിടെ നിന്നെങ്കിലും ഫണ്ട് പിരിച്ചതായി കണ്ടെത്തിയാല്‍ മാനാഞ്ചിറ സ്‌ക്വയറില്‍ വന്നു നില്‍ക്കാം. നിങ്ങള്‍ക്ക് എന്നെ കല്ലെറിഞ്ഞ് കൊല്ലാം.

ഞാന്‍ ഒരിക്കലും അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല. മനാഫ് ഒരു രണ്ടായിരം രൂപ കൊണ്ടുകൊടുക്കാന്‍ പോകുന്ന ഒരാളായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്താ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. എന്റെ മക്കളാണേ സത്യം ആ വാര്‍ത്താ സമ്മേളനത്തെ പറ്റി അറിയില്ല'- മനാഫ് പറഞ്ഞു.

യുട്യൂബ് ചാനല്‍ തുടങ്ങിയത് എന്റെ കാര്യം ഗംഗാവലി തീരത്ത് വച്ച് സംസാരിക്കാനാണ്. അര്‍ജുന്റെ വിഷയത്തിന് ശേഷം ഞാന്‍ അക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇനി ഞാന്‍ ആ യൂട്യൂബ് ചാനല്‍ സജീവമാക്കും. ആരുടെയും തറവാട് സ്വത്ത് എടുത്തിട്ടല്ല അത് തുടങ്ങിയത്. ഇത് എന്റെ യൂട്യൂബ് ചാനലാണ്. പുതിയ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടുമെന്നും മനാഫ് വ്യക്തമാക്കി.

'എന്റെ കുടുംബമായി അവരെ കണ്ടതില്‍ എന്താണ് തെറ്റ്. അമ്മ എന്റെ അമ്മയാണ്. എന്നെ തള്ളിപ്പറഞ്ഞാലും അര്‍ജുന്റെ കുടുംബം എന്റെ കുടുംബമാണ്. ഇപ്പോള്‍ ബുദ്ധി മോശത്തിന്റെ പേരില്‍ എന്നെ തള്ളിപ്പറഞ്ഞാലും എനിക്ക് അവരെ ഒഴിവാക്കാനാവില്ല.

അമ്മയുടെ ഏത് ലൈവ് ആണ് ഞാന്‍ യൂട്യൂബ് ചെയ്തത്. ലോറി ഉടമ മനാഫ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. അതില്‍ അമ്മയുമായി ഒരു അഭിമുഖവും ഇല്ല. 20 ദിവസം മുന്‍പാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അങ്ങനെ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് തെറ്റാണോ?. അത് എന്റെ ഇഷ്ടത്തിന് ഞാന്‍ എന്തും ചെയ്യും'- മനാഫ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.