നെഹ്റു ട്രോഫി വള്ളം കളി: വിജയി കാരിച്ചാല്‍ ചുണ്ടന്‍ തന്നെ; പരാതികള്‍ തള്ളി അപ്പീല്‍ ജൂറി കമ്മിറ്റി

നെഹ്റു ട്രോഫി വള്ളം കളി: വിജയി കാരിച്ചാല്‍ ചുണ്ടന്‍ തന്നെ; പരാതികള്‍ തള്ളി അപ്പീല്‍ ജൂറി കമ്മിറ്റി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ തന്നെയാണ് വിജയിയെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി.

വിധി നിര്‍ണയത്തില്‍ പിഴവില്ലെന്നും അപ്പീല്‍ ജൂറി കമ്മിറ്റി വ്യക്തമാക്കി. 0.005 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു.

വിധി നിര്‍ണയത്തില്‍ പിഴവുണ്ടെന്ന് ആരോപിച്ച് രണ്ട് പരാതികളാണ് ലഭിച്ചത്. സ്റ്റാര്‍ട്ടിങില്‍ പിഴവ് ഉണ്ടെന്നായിരുന്നു നടുഭാഗം ചുണ്ടന്‍ തുഴഞ്ഞ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരാതി. ഈ പരാതി പുനപരിശോധിക്കേണ്ടതില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനിച്ചു. രണ്ടാമതെത്തിയ വീയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതിയും അപ്പീല്‍ ജൂറി കമ്മിറ്റി തള്ളി.

ആവേശോജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും കപ്പില്‍ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാല്‍ വിയപുരം ചുണ്ടനെ മറികടന്നത്. വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന് സംശയം ആദ്യമുയര്‍ന്നിരുന്നു.

പിന്നീടാണ് ഫല നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന് തര്‍ക്കം ഉണ്ടായത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കാരിച്ചാല്‍ ചുണ്ടന്‍ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് കിരീടം സ്വന്തമാക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.