തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ സംസ്ഥാന വ്യാപക സമരം പിന്‍വലിച്ചു. ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കോര്‍ഡിനേഷന്‍ കമ്മറ്റി ഉന്നയിച്ച രണ്ട് കാര്യങ്ങളില്‍ തീരുമാനമായ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്.
റേഷന്‍ വ്യാപാരികളുടെ വേതനം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയം പഠിച്ച ശേഷം നടപടിയെടുക്കുമെന്നും സമരക്കാര്‍ ഉന്നയിച്ച കുടിശിക നല്‍കണമെന്ന ആവശ്യം ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു റേഷന്‍ വ്യാപാരികള്‍. അടിസ്ഥാന ശമ്പളം 30,000 രൂപയായി ഉയര്‍ത്തണമെന്നായിരുന്നു ഇവര്‍ പ്രധാനമായി ഉന്നയിച്ച ആവശ്യം.
സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു റേഷന്‍ വ്യാപാരികള്‍ സമരത്തിനിറങ്ങിയത്. രണ്ട് തവണ വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.