വത്തിക്കാന്‍ സിറ്റി: തന്റെ രോഗാവസ്ഥയില്‍ നല്‍കിയ പരിചരണത്തിന് കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസിനും ജെമെല്ലി ആശുപത്രി അധികൃതര്‍ക്കും നന്ദി സൂചകമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണാന്തര സമ്മാനം. ലുഹാനിലെ പരിശുദ്ധ അമ്മയുടെ രണ്ട് രൂപങ്ങളാണ് പാപ്പ സ്‌നേഹ സമ്മാനമായി കരുതി വച്ചിരുന്നത്.
സാന്താ മാര്‍ത്തയില്‍ പരിശുദ്ധ പിതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോയപ്പോള്‍ ജെമെല്ലി ആശുപത്രി റെക്ടര്‍ എലീന ബെക്കാല്ലിക്കാണ് പാപ്പയുടെ നിര്‍ദേശ പ്രകാരം നിര്‍മിച്ച ഈ രൂപങ്ങള്‍ മാര്‍പാപ്പയുടെ മരണാന്തര സമ്മാനമായി വത്തിക്കാന്‍ കൈമാറിയത്.
ഫെബ്രുവരി 14 ന് ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പ ഏപ്രില്‍ 16 ന് ആശുപത്രി വിട്ട അവസരത്തില്‍, ആശുപത്രിയിലെ എല്ലാവര്‍ക്കും നന്ദി പറയുകയും ഓരോരുത്തര്‍ക്കും വേണ്ടിയുള്ള തന്റെ പ്രാര്‍ഥനകള്‍ ഉറപ്പു നല്‍കുകയും തനിക്കു വേണ്ടി പ്രാര്‍ഥനകള്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
'സ്ത്രീകള്‍ ചുമതലയേല്‍ക്കുമ്പോള്‍ കാര്യങ്ങള്‍ നന്നായി നടക്കും' എന്ന പ്രത്യേക നര്‍മത്തോടെ ഫ്രാന്‍സിസ് പാപ്പ അന്ന് ആശുപത്രി റെക്ടര്‍ ബെക്കാല്ലിയെ അഭിസംബോധന ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.