കൊച്ചി: പഴകിയതും അസഹനീയമായ നാറ്റം വമിക്കുന്നതുമായ ഭക്ഷണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് കൊച്ചിയിലെ ഫുഡ് കാറ്ററിങ് യൂണിറ്റ് അടച്ചുപൂടി കോർപ്പറേഷൻ ആരോഗ്യ വിഭാഗം. വന്ദേ ഭാരത് ട്രെയിനിലടക്കം ഭക്ഷണം വിതരണം ചെയ്യുന്ന കൊച്ചിയിലെ വൃന്ദാവൻ എന്ന സ്ഥാപനമാണ് ഇന്ന് അടച്ചൂപൂട്ടിയത്. അഴുകിയ ചിക്കൻ, ദുർഗന്ധം വമിക്കുന്ന വൃത്തിഹീനമായ സാഹചര്യം തുടങ്ങിയവ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
റെയിൽവേയിൽ നിന്ന് ഭക്ഷണ വിതരണത്തിന് കരാറെടുത്ത സ്വകാര്യ വ്യക്തിയാണ് സ്ഥാപനം നടത്തുന്നത്. ആരോഗ്യ വിഭാഗം പരിശോധന നടക്കുന്ന സമയത്ത് ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഇവിടെ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നാണ് ലഭിച്ച വിവരമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്‌പെക്‌ടർ വി വി സുരേഷ് പറഞ്ഞു.
ലൈസെൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഭക്ഷണത്തിൻ്റെ മാലിന്യങ്ങൾ തൊട്ടടുത്തുള്ള തോട്ടിലേക്കാണ് ഒഴുക്കുന്നതിനും ഈ സ്ഥാപനത്തിനെതിരെ പരാതി ഉയർന്നിരുന്നു.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തി. കാലാവധി കഴിഞ്ഞതും അടപ്പില്ലാതെ തുറന്നനിലയില്‍ സൂക്ഷിച്ചിരുന്നതുമായ ഭക്ഷണങ്ങളും പിടിച്ചെടുത്തവയിൽ പെടുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരാതി നൽകിയതിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് പരിശോധന നടത്തിയത്. നേരത്തെയും സ്ഥാപനത്തിന് പല തവണ പിഴ ഈടാക്കുകയും താക്കീത് നല്‍കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ പിഴവ് ആവർത്തിച്ചതോടെയാണ് സ്ഥാപനം അടച്ചു പൂട്ടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.