ഐക്യസഭ അനുരഞ്ജന ലോകത്തിനായുള്ള പുളിമാവ് ആണെന്നും മാർപാപ്പ.
വത്തിക്കാൻ സിറ്റി: ഐക്യമുള്ള സഭയാണ് തൻ്റെ ആദ്യത്തെ ആഗ്രഹമെന്ന് ലിയോ പതിനാലാമൻമാർപാപ്പ. ക്രിസ്തു ഒന്നായിരിക്കുന്നത് പോലെ സഭയും ഒന്നാണ്.
ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടു പോകണം. വിവിധ മതസ്ഥരുമായുള്ള ഐക്യവും പ്രധാനമാണന്ന് വത്തിക്കാനിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
'എൻ്റെ മിടുക്കു കൊണ്ടല്ല മാർപാപ്പ ആയത്. ഒരു യോഗ്യതയുമില്ലാതെയാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. ഭയത്തോടും വിറയലോടും കൂടി നിങ്ങളുടെ വിശ്വാസത്തിൻ്റെയും സന്തോഷത്തിൻ്റെയും ദാസനാകാൻ ആഗ്രഹിക്കുന്ന ഒരു സഹോദരനായി ഞാൻ നിങ്ങളുടെ മുമ്പിൽ വരുന്നു. നമ്മളെല്ലാവരും ഒരു കുടുംബത്തിൽ ഒന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ദൈവസ്നേഹത്തിൻ്റെ പാതയിൽ നിങ്ങളോടൊപ്പം നടക്കുന്നു'- പാപ്പ പറഞ്ഞു.
ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് നൽകുന്നതിന് വേണ്ടിയാണ് നമ്മള് വിളിക്കപ്പെട്ടിരിക്കുന്നത്. ഇത് സ്നേഹത്തിൻ്റെ സമയമാണ്. പരസ്പരം സ്നേഹിച്ച് ദൈവത്തിങ്കലേക്ക് നടക്കാം. സംഘർഷങ്ങൾ ഒഴിവാക്കി സഹജീവികളെ മനസിലാക്കി ജീവിക്കാമെന്നും അയാൾ പറഞ്ഞു.
മറ്റുള്ളവരിലെ വ്യത്യാസങ്ങളെ ഇല്ലാതാക്കാനല്ല ശ്രമിക്കേണ്ടത്. മറിച്ച് മറ്റുള്ളവരുടെ സാമൂഹികവും ആത്മീയവുമായ
സംസ്‌കാരങ്ങളെയും മൂല്യങ്ങളെയും മനസിലാക്കുക എന്നതാണ് പ്രധാനം. സ്നേഹവും ഐക്യവും യേശു പത്രോസിനെ ഏൽപ്പിച്ച സൃഷ്ടിയുടെ രണ്ട് മാനങ്ങളാണെന്നും ഐക്യസഭ അനുരഞ്ജന ലോകത്തിനായുള്ള പുളിമാവ് ആണെന്നും മാർപാപ്പ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.