കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-6)

കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-6)

പത്തുനാൾകൊണ്ടു പണിശാല തയ്യാറായി.!
പഴയ റെയിൽ പാളങ്ങൾ വാങ്ങിവെച്ചു..!
ഉലയിൽ.., ശിവശങ്കരൻ തീ കൊളുത്തി..!
ഉലയിലെ കൈപ്പിടി, ചെല്ലമ്മ ഏറ്റെടുത്തു.!
ആദ്യത്തേ പിച്ചാത്തിയുടെ പണിക്കുള്ള
ഉരുക്കുകഷണം 'നാമജപത്തോടെ' ഉലയി-
ലേക്ക് ഇറക്കിവെച്ചു.!
പെട്ടിതുരുത്തുപിടി, ചെല്ലത്തിൻ്റെ
കയ്കളാൽ ആടിത്തുടങ്ങി.!
ഉരുക്കുകഷണം പവൻപോലെ ചുമന്നു..!
ഇറുക്കുചവണകൊണ്ട്, പരമേശ്വരൻ ആ
പഴുത്തു തുടങ്ങിയ പാളത്തിൻ്റെ കഷണം
പുറത്തേക്കെടുത്തു...
ശിവശങ്കരൻ്റെ നിർദ്ദേശാനുസരണം.., ചെറു-
തിട്ടപോലെ ഉയർത്തിയ, വൃത്താകൃതിയിലുള്ള
അടകല്ലിലിരുത്തി, പരമേശ്വരൻ പ്രഹരിച്ചു.!
പിന്നേയുമത്, ഉലയിലേക്ക് ഇറക്കിവെച്ചു..!!
പ്രഹരങ്ങളേറ്റ് ഉരുക്കു കഷണം, രൂപമാറ്റത്തി-
ലൂടെ സുന്ദരമായൊരു കറിപിച്ചാത്തിയായി.!
ഘനക്കുറവുള്ളൊരു ചേലൊത്ത പിച്ചാത്തി..!
കാശാവിൻകമ്പിൻ്റെ പിടിയിൽ, കോലരക്കിൽ
ഉറപ്പിച്ചെടുത്തു! കന്നി കച്ചവടം ശിവശങ്കരന്.!
'അളിയാ..ചേച്ചീ.., തടിയൂരങ്ങാടിയിൽ നമ്മൾ
കത്തിയുടെ കച്ചവടത്തിന് പോകരുത്.! അത്
നമ്മുടെ ആശാനുമായിട്ട് ഒരു മത്സരമാകും.!
ഗുരുത്വദോഷം വിളിച്ചു വരുത്തണോ..?'
'നമ്മൾക്കു ചുറ്റുമുള്ള ചന്തകളിലേക്കു പോയി
നോക്കാം. ആദ്യം നമുക്ക് വെണ്ണിക്കുളത്തു
പോയിനോക്കാം. അടുത്ത ദിവസം അളിയൻ
മല്ലപ്പള്ളി ചന്തയിൽ ചെല്ല്..!'
'അളിയാ..,ഒരു പ്രത്യേക കാര്യം; മറക്കാതെ
നമ്മുടെ കത്തികളിൽ, അച്ച് കൊത്തണം..'
'എന്നാടാ കൂവേ, ഈ അച്ചെന്നു പറഞ്ഞാൽ..?'
'പണ്ടത്തേ അച്ചുകുത്തുപോലെ ആണോടാ..?
'അച്ചെങ്ങനെ ഉണ്ടാക്കുമെടാ..?'
'അളിയൻ ആലയിൽ എന്നതാ പഠിച്ചേ..?'
ഒരു 'ചില്ലുളി' ഉണ്ടാക്കി..അച്ചാക്കി മാറ്റണം..'
'ഓമനപ്പേരോ വീട്ടുപേരോ..എന്തെങ്കിലും...'
ആ ഉളിവെള്ളക്ക് നമ്മൾ ഒരു "പുഞ്ചിരി
മുഖം" രൂപപ്പെടുത്തും.!'
'നീ ആളു കൊള്ളാമല്ലോടാ കുഞ്ഞാ..!'
'നാരായണീ..കുഞ്ഞളിയാ..ദേ..'മുദ്ര' തയ്യാർ..'
ചക്കത്തുടുപ്പൊരു ഉഗ്രൻ ഗദയാക്കി...,
കുശിനിയിൽനിന്ന് ചട്ടുകാലി പാഞ്ഞെത്തി!
സുഗന്ധചൂർണ്ണം, വാരിക്കോരി വദനത്തിൽ
ലേപനം നടത്തിയിരുന്നവരും പാഞ്ഞെത്തി.!
കുഞ്ഞനെമാത്രം അവിടെങ്ങും കണ്ടില്ല..!
'ഈ കുഞ്ഞൻ എവിടെ പോയിരിക്കുവാ..?'
ചുറ്റോടു ചുറ്റും അവരെല്ലാവരും നോക്കി..!
കൺമുന്നിൽ കണ്ട കാഴ്ച അവിശ്വസനീയം.
കുശിനിയുടോരമായി കുഞ്ഞൻ നിൽക്കുന്നു.!
അല്പം പരുങ്ങലോടെ, ചെല്ലം സംസാരിക്കുന്നു!
'രണ്ടുപേരും ഇങ്ങോട്ടൊന്നു വന്നേ..'
പക്ഷേ, ചെല്ലമ്മ ദേഷ്യപ്പെട്ട്, കുശിനി തേടി.!
'എടാ, നീ ഈ മുദ്രയൊന്നു നോക്കിക്കേ..?'
'അവളെന്തുവാടാ കുശു-കുശുത്തേ..?'
'അവൾക്കേ...മല്ലപ്പള്ളിക്കു വരണമെന്ന്..'!
'ഉള്ളതാണോടാ കുഞ്ഞാ നീ പറയുന്നേ..?'
'അവളുടെ ആ മോഹം..നടക്കത്തില്ല ചേച്ചീ..'
'അതെന്താടാ അങ്ങനെ.?'
'എന്തായാലും അവൾ നിൻ്റെ മുറപ്പെണ്ണല്ലേ..'!
'ഓ., അതിനിവിടെ....കുറവൊന്നുമില്ലല്ലോ..'!
'എനിക്കേ.., ഇവിടുന്ന് പെണ്ണും വേണ്ടാ..,
പെടക്കോഴീം വേണ്ടാ..'
'മോനേ കുഞ്ഞാ.., നീ കാര്യം പറയെടാ..'
'അതൊക്കെ പറയാൻ തുടങ്ങിയാൽ...'
'നിനക്കേ, പൊറുതീം പിള്ളാരും ഉണ്ടെങ്കിൽ.,
കൊണ്ടുവാടാ.., ഞങ്ങളും കാണട്ടേ..'!
'അളിയാ, ചേച്ചീ, വന്നേ; ഒരു കാര്യം പറയട്ട്..'
ഇരുവരും അവനെ പിന്തുടർന്നു.!
'ചേച്ചീ..എനിക്ക് കുട്ടികൾ ഉണ്ടാകത്തില്ല..'
നാരായണി..ദേ..'ഡിം..ഡിം'..താഴെ വീണു..!
പരമേശ്വരൻ അവരെ താങ്ങിയെടുത്ത്,
കോലായുടെ ഓരമായി, മുറ്റത്തിട്ടിരുന്ന
ബഞ്ചിൽ കൊണ്ടിരുത്തി.!
പെൺപിള്ളാർ ഓടിവന്നു..!
മുഖത്ത് ആരോ തണുത്ത വെള്ളം തളിച്ചു..!
'എന്തുവാടാ കൊച്ചനേ നിനക്കു സംഭവിച്ചത്?'
'അതെങ്ങനെ ശരിയാകും..!'
'തൊട്ടതിനും പിടിച്ചതിനുമെല്ലാം, വലിയതള്ളേം
കൊച്ചുതള്ളേം, കുഞ്ഞൻ്റെ മുതുകത്തല്ലിയോ
ചട്ടുകം പെരുക്കിയിരുന്നത്; പിന്നെ മദ്ദളോം..'
'മല്ലപ്പള്ളി കുരിശുകവലേൽ, തലകറങ്ങി
വീണു. ഗൌരീവിലാസം ചായക്കടേലെ
അങ്ങത്ത് ഓടിവന്ന് എടുത്ത് കടതിണ്ണക്കു
കെടത്തി. ബോധം വന്നപ്പോൾ കാര്യങ്ങൾ,
അങ്ങത്തയോടു പറഞ്ഞു....
'ചട്ടുകാലേച്ചി.., ചട്ടുകത്തിനു പെരുക്കിയതാ..'
'പറഞ്ഞതൊക്കെ നേരാണേൽ, നീ ഇവിടെ
കൂടിക്കോ.! പൊളിയാണേൽ..'
'എൻ്റെ ഈ മുതുകത്തോട്ടൊന്നു നോക്കിക്കേ!'

------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.